ഫ്ലോറിഡ: വഞ്ചന കേസിൽ തടവിൽ കഴിഞ്ഞിരുന്ന റിയാലിറ്റി ഷോ വിജ‌യികളും ദമ്പതികളുമായ ടോഡ് ക്രിസ്ലിയും (56) ജൂലി ക്രിസ്ലിയും (52) ജയിൽ മോചിതരായി. പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇരുവർക്കും ശിക്ഷാ ഇളവ് നൽകിയതിനെ തുടർന്നാണ് ഇവരുടെ മോചനം.

2022 ജൂണിൽ വഞ്ചന, ബാങ്ക് തട്ടിപ്പ് നടത്താനുള്ള ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾക്കാണ് ഇരുവരും ശിക്ഷക്കപ്പെട്ടത്. നേരത്തെ ടോഡിന് 12 വർഷത്തെ തടവാണ് വിധിച്ചിരുന്നതെങ്കിലും 2023 സെപ്റ്റംബറിൽ ഇത് 10 വർഷമായി കുറച്ചു.


അതേസമയം, ജൂലിയുടെ ഏഴ് വർഷത്തെ തടവ് 2024 ജൂണിൽ അപ്പീൽ കോടതി റദ്ദാക്കിയെങ്കിലും പിന്നീട് ശരിവച്ചു. മേയ് 27ന് ട്രംപ് ദമ്പതികൾക്ക് മാപ്പ് നൽകാനുള്ള പദ്ധതി പ്രഖ്യാപിച്ചു.

ട്രംപിന് ഇവരുടെ മകൾ സവന്നയെ അറിയാമെന്നും എന്നാൽ ടോഡിനെയോ ജൂലിയെയോ കണ്ടിട്ടില്ലെന്നും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയിരുന്നു.