ന്യൂയോർക്ക്: നാല് പതിറ്റാണ്ടിലേറെ യുഎസ് കോൺഗ്രസിൽ സേവനമനുഷ്ഠിച്ച ന്യൂയോർക്കിൽ നിന്നുള്ള മുൻ പ്രതിനിധി ചാൾസ് റേഞ്ചൽ(94) അന്തരിച്ചു.

ഡെമോക്രാറ്റായ റേഞ്ചൽ 1971 മുതൽ 2017 വരെ അദ്ദേഹം കോൺഗ്രസിൽ സേവനമനുഷ്ഠിച്ചു. ഹൗസ് വേയ്‌സ് ആൻഡ് മീൻസ് കമ്മിറ്റിയുടെ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.

"ലെനോക്സ് അവന്യൂവിന്‍റെ സിംഹം' എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഹാർലെം ജില്ലയിൽ നിന്നുള്ള റേഞ്ചൽ 46 വർഷത്തെ കോൺഗ്രസ് ജീവിതത്തിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കെെവരിച്ചിട്ടുണ്ട്.


1971ൽ അദ്ദേഹം കോൺഗ്രഷണൽ ബ്ലാക്ക് കോക്കസിന്‍റെ സ്ഥാപക അംഗമായിരുന്നു. 2007ൽ ഹൗസ് വേയ്‌സ് ആൻഡ് മീൻസ് കമ്മിറ്റിയുടെ ആദ്യത്തെ കറുത്തവർഗക്കാരനായ ചെയർമാനായി.

ഹൗസ് നിയമങ്ങൾ ലംഘിച്ചതുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ കുടുങ്ങിയെങ്കിലും റേഞ്ചൽ പിന്നീട് വീണ്ടും തെരഞ്ഞെടുക്കപ്പെടുകയും കോൺഗ്രസിൽ രണ്ടുതവണ കൂടി സേവനമനുഷ്ഠിക്കുകയും ചെയ്തു.

കോൺഗ്രസ് വിട്ട ശേഷം അദ്ദേഹം ന്യൂയോർക്കിലെ ദ സിറ്റി കോളജിൽ സ്റ്റേറ്റ്സ്മാൻ-ഇൻ-റസിഡൻസായി സേവനമനുഷ്ഠിച്ചു.