ഷിക്കാഗോ: ഷിക്കാഗോയിലെ രണ്ടാമത്തെ ക്നാനായ ഇടവകയും പ്രവാസി ക്നാനായ സമൂഹത്തിലെ ഏറ്റവും വലിയ ഇടവകയുമായ ഷിക്കാഗോ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ വാർഷികാഘോഷങ്ങളിൽ പങ്കെടുക്കുവാൻ എത്തുന്ന സീറോമലബാർ സഭാധ്യക്ഷൻ മേജർ ആർച്ച്ബിഷപ് റാഫേൽ തട്ടിലിന് ഇടവകയിൽ നൽകുന്ന ഔപചാരികമായ സ്വീകരണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

വ്യാഴാഴ്ച വൈകുന്നേരം ആറിനാണ് കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട്, ഷിക്കാഗോ സീറോമലബാർ രൂപതാധ്യക്ഷൻ മാർ ജോയി ആലപ്പാട്ട്, ഷിക്കാഗോ സീറോമലബാർ രൂപതയുടെ പ്രഥമ മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്ത് എന്നിവരോടൊപ്പം എത്തുന്ന പിതാവിന് സ്വീകരണം ഒരുക്കുന്നത്.

താളമേളങ്ങളുടെയും താലപ്പൊലികളുടെയും അകമ്പടിയോടെ പിതാവിനെ സ്വീകരിച്ചാനയിക്കും. തുടർന്ന് ഇടവകയുടെ പതിനഞ്ചാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തപെടുന്ന, ആഘോഷമായ പൊന്തിഫിക്കൽ കുർബാനയിൽ മാർ റാഫേൽ തട്ടിൽ മുഖ്യ കാർമികത്വം വഹിക്കും.

മാർ മാത്യു മൂലക്കാട്ട്, മാർ ജോയി ആലപ്പാട്ട്, മാർ ജേക്കബ് അങ്ങാടിയത്ത് എന്നിവരോടൊപ്പം ക്നാനായ റീജിയൺ ഡയറക്ടർ മോൺസിഞ്ഞോർ തോമസ് മുളവനാൽ, ഇടവകയുടെ സ്ഥാപക വികാരി ഫാ. എബ്രഹാം മുത്തോലത്ത്, വികാരി ഫാ. സിജു മുടക്കോടിൽ, അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെൻപുര എന്നിവർ സഹകാർമികരായിരിക്കും.

ആഘോഷങ്ങളുടെ ഭാഗമായി ഇടവകയ്ക്ക് പതിനഞ്ച് വർഷങ്ങളായി നേതൃത്വം നൽകിയ വൈദീകരെയും സന്ന്യസ്തരെയും അല്മായരെയും ഈ വർഷം ഗ്രാജുവേറ്റ് ചെയ്ത യുവതീ യുവാക്കളെയും ആദരിക്കും. സ്‌നേഹവിരുന്നോടെയായിരിക്കും പരിപാടികൾ സമാപിക്കുക.

2010 ജൂലൈ മാസത്തിൽ കൂദാശചെയ്യപ്പെട്ട സെന്‍റ് മേരീസ് ഇടവകയുടെ നാൾ വഴികളെയും ഇടവകയ്ക്ക് വേണ്ടി അഹോരാത്രം അധ്വാനിച്ചവരെയും പ്രാർഥനയോടെ സ്മരിക്കുക എന്നത് ഇടവകയുടെ പൊതുവായ ഉത്തരവാദിത്വമാണെന്ന് ഇടവക വികാരി ഫാ. സിജു മുടക്കോടിൽ അറിയിച്ചു.


ഷിക്കാഗോയിലെ രണ്ടു ക്നാനായ കത്തോലിക്കാ ദൈവാലയങ്ങളുടെയും സ്ഥാപക വികാരിയായിരുന്ന ഫാ. എബ്രഹാം മുത്തോലത്ത്, ഒൻപത് വര്ഷം ഇടവകയെ നയിച്ച ഫാ. മുളവനാൽ എന്നിവരടക്കം ഇടവകയിൽ സേവനം ചെയ്ത വൈദീകരും സന്ന്യസ്തരും അല്മായ പ്രതിനിധികളും ഇടവക ജനത്തോടൊപ്പം ഒരുമിച്ചു നിന്നുകൊണ്ട് മുന്നോട്ട് പോയതിന്‍റെ സൽഫലങ്ങളാണ് ഇന്ന് ഇടവകയുടെ മികച്ച പ്രവർത്തനങ്ങളിലൂടെ ദർശിക്കുവാൻ സാധിക്കുന്നത് എന്ന് അദ്ദേഹം ഓർമിപ്പിച്ചു.

ആഘോഷങ്ങളുടെ ഭാഗമായി നടത്തപെടുന്ന പതിനഞ്ചിന പരിപാടികൾ മികച്ച രീതിയിൽ തന്നെ നടത്തുവാനുള്ള തയാറെടുപ്പുകൾ നടന്നുവരുന്നതായി ആഘോഷ കമ്മിറ്റി ചെയർമാൻ ബിനു കൈതക്കത്തൊട്ടിയിൽ അറിയിച്ചു.

ആഘോഷങ്ങളുടെ ക്രമീകരണങ്ങൾക്കായി ബിനു കൈതക്കത്തൊട്ടി, സ്റ്റീഫൻ കിഴക്കേക്കുറ്റ്, സ്റ്റീഫൻ ചൊള്ളമ്പേൽ, ടോണി പള്ളിയറതുണ്ടത്തിൽ, മിനി എടകര, ടെസി ഞാറവേലിൽ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ നടന്നുവരുന്നു.

പാരിഷ് കൗൺസിൽ അംഗങ്ങളോടും വാർഷികാഘോഷ കമ്മിറ്റിയോടുമൊപ്പം ഇടവക വികാരി ഫാ. സിജു മുടക്കോടിൽ, അസി. വികാരി ഫാ. അനീഷ് മാവേലിപുത്തൻപുര, സെക്രട്ടറി സിസ്റ്റർ ഷാലോം, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ് മറ്റത്തിപ്പറമ്പിൽ, നിബിൻ വെട്ടിക്കാട്ട്, പാരിഷ് കൗൺസിൽ സെക്രട്ടറി സണ്ണി മേലേടം, പിആർഒ അനിൽ മറ്റത്തിക്കുന്നേൽ എന്നിവർ പരിപാടികളുടെ വിജയത്തിനായി പ്രവർത്തിക്കുന്നു.