വത്തിക്കാന്‍ സിറ്റി: വെളുത്ത റോസാപ്പൂക്കളുമായി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അന്ത്യയാത്രയിൽ അനുഗമിച്ചവരില്‍ 10 വയസുകാരി മലയാളി ബാലിക നിയയും. അപൂര്‍വ നിയോഗം മഹാഭാഗ്യമായി ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് നിയ പറഞ്ഞു.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അന്ത്യയാത്രയില്‍ പൂക്കൂടയേന്താന്‍ നിയോഗിക്കപ്പെട്ടത് നിയ ഉൾപ്പെടെ നാലു കുട്ടികളാണ്. 15 വര്‍ഷമായി റോമില്‍ താമസിക്കുന്ന തൃശൂര്‍ പറപ്പുക്കര കരിപ്പേരി വീട്ടില്‍ ഫ്രനീഷ് ഫ്രാന്‍സിസ് - കാഞ്ചന്‍ ദമ്പതികളുടെ മൂത്ത മകളാണ്.



സാന്‍റാ അസ്താസിയ ഇടവക അംഗവും ഇറ്റാലിയന്‍ പബ്ലിക് സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയുമാണ് നിയ. സഹോദരി നൈല.




കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ടിന്‍റെ നിര്‍ദേശപ്രകാരം ബസലിക്ക വികാരി ഫാ. ബാബു പാണാട്ടുപറമ്പിലാണ് നിയായെ ഇതിനായി തെരഞ്ഞെടുത്തത്.



ഓരോ യാത്രയിലും നന്ദിസൂചകമായി മാതാവിന്‍റെ തിരുസ്വരൂപത്തില്‍ പൂക്കളര്‍പ്പിച്ചിരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പതിവ് രീതിയെ അനുസ്മിച്ചാണ് കുട്ടികൾ വെളുത്ത റോസാപ്പൂക്കള്‍ തിരുസ്വരൂപത്തിനു മുന്നില്‍ അര്‍പ്പിച്ചത്.