കുവൈറ്റ് സിറ്റി: ബിസിനസ്, എൻജിനിയറിംഗ്, ആരോഗ്യ, ഐടി മേഖലകളിൽ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകൾ ചെയ്യാൻ അമേരിക്കയിലെ പെൻസിൽവാനിയയിലെ പ്രമുഖ സ്വകാര്യ സർവകലാശാലയായ ഗാനോൺ സര്‍വകലാശാലയിലെ അവസരമൊരുക്കുന്നതായി ഗാനോൺ ഗ്ലോബൽ എൻറോൾമെന്‍റ് ആൻഡ് എൻഗേജ്മെന്‍റ് ഡിവിഷന്‍ എക്സിക്യൂട്ടീവ് ഡയറക്‌ടർ ഡോ. ജോർജ് ടി. സിപോസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇന്ത്യൻ വിദ്യാർഥികൾക്ക് കുറഞ്ഞ ഫീസിൽ സ്കോളർഷിപ്പോടു കൂടി പഠിക്കുവാനുള്ള സൗകര്യവും ലഭ്യമാണ്. നൂറ് വര്‍ഷം പൂര്‍ത്തിയാകുന്ന ഈ വര്‍ഷത്തില്‍ സൗത്ത് ഏഷ്യയിലെ കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി കൈക്കോര്‍ത്ത് കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കുമെന്നും കുവൈറ്റിലെ നിരവധി സ്കൂളുകളുമായി ചർച്ച നടത്തിയതായും മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.


വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി നേരിട്ട് ഇടപാടുകള്‍ നടത്തുന്നതോടെ ഇടനിലക്കാരുടെയും ഏജന്‍റുമാരുടെയും ആവശ്യം ഇല്ലാതാക്കുവാന്‍ സാധിക്കും. ഇതോടെ കുറഞ്ഞ ചിലവില്‍ കുട്ടികള്‍ക്ക് പഠനം നടത്തുവാന്‍ കഴിയും.

വാര്‍ത്താസമ്മേളനത്തില്‍ ഗ്ലോബൽ എൻറോൾമെന്‍റ് ആൻഡ് എൻഗേജ്മെന്‍റ് ഡിവിഷന്‍ ഡയറക്‌ടർ ഡോ. ജോർജ് ടി. സിപോസ്, അസോസിയേറ്റ് ഡയറക്‌ടർ രതീഷ് രവി, യൂണിവേഴ്സിറ്റി കുവൈറ്റ് പ്രതിനിധി ജയൻ സി. ആൻഡ്രൂസ് എന്നിവര്‍ പങ്കെടുത്തു.