അബുദാബി: ജിസിസിയിലെ അർബുദ പരിചരണ മേഖല ശക്തിപ്പെടുത്തുന്നതിനായി മുൻനിര റേഡിയേഷൻ ഓങ്കോളജി ശൃംഖല ആരംഭിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ബുർജീൽ ഹോൾഡിംഗ്സ്. ഇതിനായി ദുബായ് ആസ്ഥാനമായ അഡ്വാൻസ്ഡ് കെയർ ഓങ്കോളജി സെന്‍ററിന്‍റെ(എസിഒസി) 80 ശതമാനം ഓഹരികൾ ബുർജീൽ വിജയകരമായി ഏറ്റെടുത്തു.

റേഡിയേഷൻ തെറാപ്പി, ന്യൂക്ലിയർ മെഡിസിൻ, കീമോതെറാപ്പി സേവനങ്ങളിൽ പ്രാവീണ്യം തെളിയിച്ച എസിഒസിയിലൂടെ നടപ്പാക്കുന്ന പദ്ധതി അർബുദ ചികിത്സ രംഗത്ത് വൻ മുന്നേറ്റം സൃഷ്ടിക്കും. എസിഒസിയുടെ ഇക്വിറ്റി ഓഹരി 92 ദശലക്ഷം ദിർഹത്തിനാണ് (ഏകദേശം 217 കോടി രൂപ) ബുർജീൽ ഏറ്റെടുത്തത്.

സെന്‍ററിന്‍റെ നിലവിലുള്ള കടങ്ങളോ പണമോ കണക്കാക്കാതെ, ശേഷിക്കുന്ന ഓഹരികൾ സ്വന്തമാക്കാനുള്ള ഓപ്ഷനോടെയാണ് ഏറ്റെടുക്കൽ. കഴിഞ്ഞ വർഷം എസിഒസി 64 ദശലക്ഷം ദിർഹം വരുമാനം രേഖപ്പെടുത്തിയിരുന്നു. എ

സിഒസിയുടെ സ്ഥാപകനും സിഇഒ യുമായ ബഷീർ അബൗ റെസ്ലാൻ 10 ശതമാനം ഓഹരി നിലനിർത്തി സെന്‍ററിന്‍റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. 10 ശതമാനം ഓഹരി നിലവിലുള്ള ഉടമയായ റാഫേൽ ഖ്ലാത്ത് മിഡിൽ ഈസ്റ്റ് എഫ്ഇസഡ്സിഒ കൈവശം വയ്ക്കും.

ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ലോകമെമ്പാടും കാൻസർ രോഗബാധിതരുടെ എണ്ണം വരും വർഷങ്ങളിൽ കൂടാനാണ് സാധ്യത. ജീവിതശൈലിയിൽ വന്ന മാറ്റങ്ങളും, വയോജനങ്ങളുടെ എണ്ണത്തിൽ വരുന്ന വർധനവും മൂലം, വാർഷിക ആഗോള കാൻസർ രോഗനിർണയ കണക്ക് 2024ലെ 20 ദശലക്ഷത്തിൽ നിന്ന് 2040 ആകുമ്പോൾ 30 ദശലക്ഷത്തിലെത്തുമെന്നാണ് കണക്കാക്കുന്നത്.


ജിസിസി മേഖലയിൽ അടുത്ത രണ്ടു ദശാബ്ദത്തിനിടയിൽ കാൻസർ രോഗികളുടെ എണ്ണം 50 ശതമാനത്തോളം ഉയരുമെന്ന് കണക്കുകൾ സൂചിപ്പിക്കുമ്പോൾ, അതിനെ നേരിടാൻ ജിസിസിയിലെ അർബുദ പരിചരണ മേഖല നിലവിൽ സജ്ജമല്ല. എസിഒസിയുമായി ചേർന്ന് രൂപീകരിക്കുന്ന റേഡിയേഷൻ ഓങ്കോളജി ശൃംഖലയിലൂടെ ഈ അപര്യാപ്തത നികത്താനാണ് ബുർജീലിന്‍റെ ശ്രമം.

ഉയർന്ന നിലവാരമുള്ള റേഡിയേഷൻ ഓങ്കോളജി സേവനങ്ങൾ രോഗികൾക്ക് അടുത്തേക്ക് എത്തിക്കുക, അതിലൂടെ ഈ മേഖലയിലുടനീളം കാൻസർ പരിചരണ ഫലങ്ങൾ ഗണ്യമായി വർധിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്ന് ബുർജീൽ ഹോൾഡിങ്സ് ഗ്രൂപ്പ് സിഇഒ ജോൺ സുനിൽ പറഞ്ഞു.

യുഎഇ യിലെ തന്നെ ഏറ്റവും വലിയ അർബുദ പരിചരണ ശൃംഖലകളിലൊന്നായ ബുർജീൽ കാൻസർ ഇൻസ്റ്റിട്ട്യൂട്ടിനെ ഈ ഏറ്റെടുക്കൽ ശക്തിപ്പെടുത്തും. അബുദാബി, അൽ ഐൻ, അൽ ദഫ്ര, ഷാർജ, ദുബായി എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ബുർജീൽ കാൻസർ ഇന്സ്ടിട്യൂട്ടിലൂടെ സർജിക്കൽ ഓങ്കോളജി, ഇമ്യൂണോതെറാപ്പി, റോബോട്ടിക് സർജറി, മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ എന്നിവയുൾപ്പെടുന്ന സമഗ്ര സേവനങ്ങളാണ് ബുർജീൽ നൽകി വരുന്നത്.