റോഡുകൾ തകർന്നു തരിപ്പണം
Friday, June 28, 2024 8:07 AM IST
ബോർഡ് - കമ്പനിക്കടവ് റോഡിലൂടെയുള്ള യാത്ര ദുഷ്കരം

കയ്പമംഗലം: വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡിലൂടെയുള്ള യാത്ര ദുഷ്കരമാകുന്നു.കയ്പമംഗലം ഗ്രാമ പഞ്ചായത്തിലെ പ്രധാന റോഡുകളിൽ ഒന്നാണ് ബോർഡ് - കമ്പനിക്കടവ് റോഡ്.

ദേശീയപാതയിൽനിന്ന് ബീച്ചിലേക്കു പോകുന്ന രണ്ടു കിലോമീറ്ററിലധികം നീളമുള്ള റോഡ് വർഷങ്ങളായി തകർന്നു കിടക്കുകയാണ്. മഴ കനത്തതോടെ കുഴികളിൽ വെള്ളം നിറഞ്ഞ അവസ്ഥയാണ്. കുടിവെള്ള പൈപ്പ് സ്ഥാപിക്കാൻ റോഡ് കുഴിയെടുത്ത ഭാഗം കല്ലിട്ട് നികത്തിയെങ്കിലും ഫലമുണ്ടായില്ല.

കമ്പനിക്കടവ് ബീച്ച്, കയ്പമംഗലം പോലീസ് സ്റ്റേഷൻ, കുടുംബാരോഗ്യ കേന്ദ്രം, കൂരിക്കുഴി എഎംയുപി സ്കൂൾ, ഹിറ സ്കൂൾ തുടങ്ങിയ പ്രധാനപ്പെട്ട ഇടങ്ങളിലേക്കുള്ള റോഡാണിത്. റോഡ് ഗതാഗത യോഗ്യമാക്കണമെന്ന നിരന്തരമായ ആവശ്യത്തെ തുടർന്ന് പഞ്ചായത്ത് അധികൃതർ ക്വാറി വേസ്റ്റിട്ട് താത്കാലികമായി കുഴികൾ അടച്ചെങ്കിലും പരിഹാരമായില്ല.

റോഡിന്‍റെ ശോചനീയാവസ്ഥക്ക് ശാശ്വതമായ പരിഹാര കാണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം. റോഡിന്‍റെ റീ ടാറിംഗിന് പണം വകയിരുത്തിയിട്ടുണ്ടെന്നും മഴക്കാലത്തിന് ശേഷം പണി പൂർത്തീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് ശോഭന രവി പറഞ്ഞു.

ചന്തപ്പുര - കോട്ടപ്പുറം ബൈപാസ് റോഡ്: ബദൽ സംവിധാനം ഏർപ്പെടുത്തണം

കൊടുങ്ങല്ലൂർ: ചന്തപ്പുരയിൽ സർവീസ് റോഡ് ഉടനെ നിർമിക്കുകയോ ബദൽ സംവിധാനമേർപ്പെടുത്തുകയോ ചെയ്തില്ലെങ്കിൽ സമരം സിപിഎം ഏറ്റെടുക്കുമെന്ന് ഏരിയ സെക്രട്ടറി കെ.ആർ. ജൈത്രൻ പറഞ്ഞു. ദേശീയപാത ആറുവരിപാതയായി വികസിപ്പിക്കുന്നതിനോടനുബന്ധിച്ച് ചന്തപ്പുരയിൽ നിർമിക്കുന്ന മേൽപ്പാലത്തിനു സമീപം നൂറുകണക്കിന് കുഴികളും ചളിയും വെള്ളവും നിറഞ്ഞ ബൈപ്പാസ് റോഡ് ഗതാഗതയോഗ്യമാക്കണം. ജനജീവിതം ദുസ്സഹമാക്കുന്ന ദേശീയാപാത അതോറിറ്റിയുടെയും കരാർ കമ്പനിയുടെയും ജനവിരുദ്ധ നിലപാടുകൾ തിരുത്തണമെന്നും ആവശ്യപ്പെട്ടു കൊണ്ട് ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് പ്രസംഗി ക്കുകയായിരുന്നു അദ്ദേഹം.

നഗരപ്രദേശമുൾപ്പെടെ വിവിധ പഞ്ചായത്തുകളിൽ റോഡ് ഗതാഗതം താറുമാറായിരിക്കുകയാണ്. ചന്തപ്പുരയിൽ സർവീസ് റോഡ് നിർമിക്കാത്തതിനാൽ നടന്നു പോകുന്നവരും ഇരുചക്രവാഹനങ്ങളും കുഴിയിലും ചെളിവെള്ളത്തിലും വീണ് അപകടമുണ്ടാകുകയാണ്. ബൈപ്പാസിൽ സർവീസ് റോസ് നിർമാണം പൂർത്തീകരിച്ച് നഗരത്തിലെ തിരക്ക് കുറയ്ക്കാമെന്നും തോടുകളും കാനകളും തുറക്കാമെന്നും നഗരസഭ അധികൃതരോട് ഉറപ്പ് നൽകിയ ഇവർ ഇപ്പോൾ മൗനം പാലിക്കുകയാണ്. ജില്ലാ കളക്ടർക്ക് പരാതിനൽകിയിട്ടും ഫലമുണ്ടായില്ല. പെരിഞ്ഞനം പഞ്ചായത്തിൽ തോടുകൾ അടച്ചതുമൂലം വീടുകൾ വെള്ളക്കെട്ടിലാണ്.

ബ്ലോക്ക് പ്രസിഡന്‍റ് കെ.കെ. ഹാഷിക്ക് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എച്ച്. നിയാസ്, കെ.എ. ഹസ്ഫൽ, പി.ബി. ഹിമ, പി.ഐ. ഇൻസാഫ്, കെ.എച്ച്. ഷഫീക്ക്, സി.എസ്. സുവിന്ദ് എന്നിവർ പ്രസംഗിച്ചു.

വെള്ളിക്കുളങ്ങര ബസ് സ്റ്റാന്‍ഡ് പരിസരത്ത് റോഡില്‍ കുഴികള്‍

വെള്ളിക്കുളങ്ങര: കാലവര്‍ഷം ശക്തമായതോടെ വെള്ളിക്കുളങ്ങര ജംഗ്ഷന്‍ മുതല്‍ സര്‍ക്കാര്‍ സ്‌കൂള്‍ ജംഗ്ഷന്‍ വരെയുള്ള റോഡില്‍ കുഴികള്‍ നിറഞ്ഞത് യാത്ര ദുസഹമാക്കുന്നു.
വെള്ളിക്കുളങ്ങര കപ്പേള പരിസരം, ബസ് സ്റ്റാന്‍ഡ് പരിസരം, പെട്രോള്‍ പമ്പ് പരിസരം, സ്‌കൂള്‍ ജംഗ്ഷന്‍ എന്നിവിടങ്ങളിലായി നിരവധി കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്. മഴ ശക്തമായതോടെ ഈ കുഴികളില്‍ വെള്ളം നിറഞ്ഞത് കാല്‍നടക്കാര്‍ക്കും ദുരിതമായിട്ടുണ്ട്.

ഇരിങ്ങാലക്കുട, തൃശൂര്‍, ചാലക്കുടി എന്നിവിടങ്ങളില്‍ നിന്നായി എഴുപതിലേറെ ബസുകള്‍ എത്തുന്ന വെള്ളിക്കുളങ്ങര ബസ് സ്റ്റാന്‍ഡ് പരിസരത്ത് കുഴികള്‍ രൂപപ്പെട്ടിട്ട് നാളേറെയായെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ വേനല്‍ക്കാലത്ത് താല്‍ക്കാലികമായി കുഴികളടക്കുന്ന പണി ഉണ്ടാകുമെന്ന് ജനങ്ങള്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും നിരാശയായിരുന്നു ഫലം.

കുഴികള്‍ നിറഞ്ഞ റോഡിലൂടെ ചെറുവാഹനങ്ങള്‍ക്ക് കടന്നുപോകാനുള്ള ബുദ്ധിമുട്ടുകണക്കിലെടുത്ത് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വെള്ളിക്കുളങ്ങരയിലെ ഓട്ടോ തൊഴിലാളികള്‍ മണ്ണും കല്ലും ഉപയോഗിച്ച് താല്‍ക്കാലികമായി കുഴികള്‍ മൂടിയിരുന്നെങ്കിലും മഴ ശക്തമായതോടെ കൂടതല്‍ കുഴികള്‍ റോഡില്‍ രൂപപ്പെട്ടിരിക്കുകയാണ്. യാത്രാദുരിതം പരിഹരിക്കാന്‍ നടപടി ഉണ്ടാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

കൊടുങ്ങല്ലൂര്‍ - തൃശൂര്‍ റോഡിലെ ദുരിതം: കണ്ടറിയാന്‍ കെഎസ്ടിപി

ഇരിങ്ങാലക്കുട: കൊടുങ്ങല്ലൂര്‍ -ഷൊര്‍ണൂര്‍ സംസ്ഥാനപാതയിലെ പണി നടക്കുന്ന കൊടുങ്ങല്ലൂര്‍ മുതല്‍ തൃശൂര്‍ വരെയുള്ള റോഡില്‍ കോണ്‍ക്രീറ്റിടാത്ത ഭാഗങ്ങളുടെ ശോച്യാവസ്ഥ കെഎസ്ടിപി സൂപ്രണ്ടിംഗ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ പരിശോധിച്ചു.

കെഎസ്ടിപി ഉദ്യോഗസ്ഥര്‍, ബസുടമകള്‍, ജീവനക്കാര്‍, കരാര്‍ കമ്പനി പ്രതിനിധികള്‍ എന്നിവരോടൊപ്പമായിരുന്നു പരിശോധന നടത്തിയത്. തകര്‍ച്ച രൂക്ഷമായ കരൂപ്പടന്ന കൊടുങ്ങല്ലൂര്‍, വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ പണി പൂര്‍ത്തിയാകാത്ത ഭാഗം, ഇരിങ്ങാലക്കുട ഠാണാവ് മുതല്‍ ക്രൈസ്റ്റ് ജംഗ്ഷന്‍ വരെയുള്ള ഭാഗം, ഊരകം എന്നിവിടങ്ങളിലായിരുന്നു പരിശോധന. വിവിധ പാലങ്ങള്‍ക്കും കലുങ്കുകള്‍ക്കുമുള്ള ഉയരവ്യത്യാസം തുടങ്ങിയ റോഡിലെ വിവിധ ഭാഗങ്ങളില്‍ നിലവിലുള്ള പ്രശ്‌നങ്ങളാണ് ബസുടമതൊഴിലാളി കോഓര്‍ഡിനേഷന്‍ കമ്മിറ്റി കെഎസ്ടിപി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.