വഴുക്കുംപാറ മേൽപ്പാതയ്ക്കു സമീപം മൂന്നുവരിപ്പാത നിർമാണം പുരോഗമിക്കുന്നു
Thursday, September 29, 2022 12:30 AM IST
പട്ടിക്കാട്: മണ്ണുത്തി - വടക്കുഞ്ചേരി ദേശീയപാതയിൽ വഴുക്കുംപാറ മേൽപ്പാതയ്ക്കു സമീപം പ്രധാന പാതയുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. തൃശൂർ ഭാഗത്തേക്കുള്ള മൂന്നുവരിപ്പാതയുടെ പണികളാണ് ഇപ്പോൾ നടക്കുന്നത്. 200 മീറ്ററോളം ദൂരത്തിൽ മണ്ണിട്ട് നികത്തുന്ന പണികളാണ് നിലവിൽ പുരോഗമിക്കുന്നത്.

ശേഷം ഈ ഭാഗം ജിഎസ്ബി മെറ്റീരിയൽ ഉപയോഗിച്ച് ഉറപ്പിക്കും. ഒന്നാം തുരങ്കത്തിൽ നിന്നുള്ള മൂന്നുവരിപ്പാതയുടെ ടാറിംഗ് ആരംഭിച്ചിട്ടുണ്ട്. നിലവിൽ മണ്ണിട്ടു നികത്തുന്ന ഭാഗം കൂടി ടാറിംഗ് പൂർത്തിയായാൽ ഒന്നാം തുരങ്കത്തിൽ നിന്നും വഴക്കുംപാറയിലേക്കു മൂന്നുവരിപ്പാതയിലൂടെയുള്ള ഗതാഗതം സാധ്യമാകും. വഴുക്കുംപാറ മുതൽ കുതിരാൻ തുരങ്കം വരെയുള്ള ഭാഗത്ത് സർവീസ് റോഡ് നിർമിക്കാൻ ദേശീയപാത അഥോറിറ്റി അനുമതി നൽകിയിട്ടുണ്ട്.

ഇതിന്‍റെ ഭാഗമായി വഴക്കുംപാറ സെന്‍ററിൽ നിന്നും മേൽപ്പാതയ്ക്കു സമാന്തരമായി നിർമിച്ചിട്ടുള്ള സർവീസ് റോഡിന്‍റെ ബാക്കി പണികൾകൂടി പൂർത്തീകരിക്കേണ്ടതുണ്ട്.