ഇരുചക്രവാഹനങ്ങൾ തെന്നിമറിഞ്ഞ് നിരവധിപേർക്കു പരിക്ക്
Tuesday, April 23, 2024 1:16 AM IST
വടക്കാഞ്ചേരി: സംസ്ഥാനപാതയിലെവിവിധയിടങ്ങളിൽ ഇരുചക്രവാഹനങ്ങൾ തെന്നിമറിഞ്ഞ് വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്. ഓയിലിനു സമാനമായ ദ്രാവകം റോഡിലൊ ഴുകിയതാണ് അപകടങ്ങൾക്കു കാരണമായത്. അപകടമേഖലയിൽ ഫയർഫോഴ്സെത്തി മാലിന്യം കഴുകി നീക്കം ചെയ്തു.

തൃശുർ - ഷൊർണൂർ സംസ്ഥാ നപാതയിൽ കോലഴി മുതൽ അകമലവരെയുള്ള ഭാഗങ്ങളിലാണ് ഇരുചക്രവാഹനങ്ങൾ തെന്നിമറഞ്ഞുണ്ടായ അപകടത്തിൽ നിരവധിപേർക്കു പരിക്കേറ്റത്. അകമലയിൽ വെച്ചുണ്ടായ അപകടത്തിൽ കോളജിലേക്ക് പരീക്ഷ എഴുതുവാൻ പോവുകയായി രുന്ന ഓട്ടുപാറ പരുത്തിപ്ര ചാത്തൻകോട്ടിൽ മുഹമ്മദ് ഷക്കീറിന്‍റെ മകൻ മുഹമ്മദ് റെയിസ് (23), സുഹൃത്ത് മംഗലം ചേറ്റൂട്ടി വീട്ടിൽ പ്രണവ് (23) എന്നിവർക്കാണു പരിക്കേറ്റത്.

അകമല എച്ച്പി പെട്രോൾ പമ്പിനു സമീപം വച്ചാണ് ഇന്നലെ രാവിലെ എട്ടരയോടെ ഇവർ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം റോഡിൽ ഒഴുകിയ മാലിന്യത്തിൽകയറി തെന്നിമറിഞ്ഞുവീണത്. മുഹമ്മദ് റെയിസിന് കാലിനും കൈക്കും മുറിവുകൾ ഉണ്ട്്. പ്രണവിനും പരിക്കേറ്റു.

ഇരുവരും വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിയപ്പോൾ സമാനമായ രീതിയിൽ നിരവധി ആളുകൾ ചികിത്സ തേടി ആശുപത്രിയിൽ എത്തിയതായി ഇവർ പറയുന്നു. പോലീസിലും ഫയർഫോഴ്സിലുംവിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോ ഴ്സെത്തി റോഡിലെ മാലിന്യം കഴുകി നീക്കംചെയ്തു.

ദുർഗന്ധം വമിക്കുന്ന എല്ലുപൊടിക്കു സമാനമായ കൊഴുത്ത ദ്രാവകമാണ്റോഡിൽ ഒഴുകിയതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ കലേഷ്, ഫയർ ഓഫീസർമാരായ സൗവാദ്, വൈശാഖ്, സുധീഷ്, നിതിൻ എന്നിവരും റോഡ് കഴുകാൻ ഒപ്പമുണ്ടായിരുന്നു.