പുന്നംപറമ്പ്: തെക്കുംകര പഞ്ചായത്തിൽ മഞ്ഞപ്പിത്തം പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ വിവിധ വകുപ്പ് മോധാവികൾ യോഗം ചേർന്നു. വാഴാനി കനാലിനുതാഴെയുള്ള വാർഡുകളിലാണ് കൂടുതലായും രോഗലക്ഷണങ്ങൾ കണ്ടുവരുന്നത്.
പുന്നംപറമ്പ്, തെക്കുംകര, പനങ്ങാട്ടുകര വാർഡുകളിൽ ഒട്ടേറെ പേർക്ക് രോഗം പടർന്നിട്ടുണ്ട്. രോഗം കണ്ടെത്തിയ വാർഡുകളിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കിണറുകളിൽ ക്ലോറിനേഷൻ നടപടികൾ ആരംഭിച്ചതായും, പ്രദേശങ്ങളിലെ കല്യാണ മണ്ഡപങ്ങൾ, ഹോട്ടലുകൾ, കുടിവെള്ളം വിതരണം ചെയ്യുന്ന വാഹനങ്ങൾ എന്നി വയിൽ ആരോഗ്യ വകുപ്പ് പരിശോധന ശക്തമാക്കുമെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
യോഗത്തിൽ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വി. സി. സജീന്ദ്രൻ അധ്യക്ഷത വഹിച്ചു.
തെക്കുംകര കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. എം.വി. ബിനിത, ഹോമിയോ ആശുപത്രി ഡോ. രമ്യ എസ്. പിള്ള, ആയുർവേദ ആശുപത്രി ഡോ. പ്രീതി കെ. രാമകൃഷ്ണൻ, തെക്കുംകര ഹെൽത്ത് ഇൻസ്പെക്ടർ പി.പി. രാജീവ്, ജെ എച്ച്ഐ ഡെന്നി തോമസ്, സിഡിഎസ് ചെയർപേഴ്സൺ അജിത സുനിൽ, എച്ച് എം സി കമ്മിറ്റി അംഗം ജോണി ചിറ്റിലപ്പിള്ളി, ലയൺസ് ക്ലബ്ബ് പ്രതിനിധി ഷാജുതോമസ്, പി.ആർ. അനിത, വ്യാപാരി വ്യവസായി പ്രതിനിധികൾ, ആരോഗ്യ വകുപ്പ്ജീവനക്കാർ, ആശാവർക്കർമാർ തുടങ്ങിയവർ പങ്കെടുത്തു.