സുരേഷ് ഗോപിയെ വിളിച്ചിട്ടില്ല: തിരുവമ്പാടി ദേവസ്വം
Tuesday, April 23, 2024 1:16 AM IST
തൃശൂര്‍: പൂരം പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിയുടെ ഇടപെടല്‍ തങ്ങള്‍ വിളിച്ചിട്ടല്ലെന്നു തിരുവമ്പാടി ദേവസ്വം ഭാരവാഹികള്‍ പറഞ്ഞു. സുരേഷ് ഗോപിയുടെ കൂടെയുള്ള ആളുകള്‍ ഇങ്ങോട്ടുവിളിച്ച് കാര്യങ്ങള്‍ ചോദിക്കുകയായിരുന്നു. തൃശൂര്‍ പൂരത്തില്‍ ദയവുചെയ്തു രാഷ്ട്രീയം കലക്കരുതെന്നും ദേവസ്വം പ്രസിഡന്‍റ് ടി.എ. സുന്ദര്‍മേനോനും സെക്രട്ടറി ഗിരീഷ്‌കുമാറും പത്രസമ്മേളനത്തില്‍ അഭ്യർഥിച്ചു.

പൂരം നടത്തിപ്പ് ദേവസ്വത്തിനു പൂര്‍ണമായും വിട്ടുതരണം. ഇതുസംബന്ധിച്ച് നിയമസഭയില്‍ ബില്‍ കൊണ്ടുവരണം. കമ്മീഷണര്‍ അങ്കിത് അശോകനെതിരായ നടപടി രണ്ടുകൈയും നീട്ടി സ്വാഗതം ചെയ്യുന്നു. പക്ഷേ, എസിപി സുദര്‍ശന്‍ തങ്ങളോടു പൂര്‍ണമായി സഹകരിച്ച ഉദ്യോഗസ്ഥനാണ്.

ഇക്കാര്യം മുഖ്യമന്ത്രിയെ ധരിപ്പിക്കും. ജനങ്ങള്‍ക്കു പൂരം ആസ്വദിക്കാന്‍ പറ്റാത്തതുകൊണ്ടാണ് പൂരം നിര്‍ത്തിവച്ചത്. പൂരം ആസ്വദിക്കാനെത്തിയവരെ തടഞ്ഞതു ചോദ്യംചെയ്തപ്പോള്‍ തങ്ങളോടു കയര്‍ക്കുകയും കമ്മീഷണറുടെ നിര്‍ദേശമുണ്ടെന്നു പോലീസുകാര്‍ പറയുകയും ചെയ്തു.

പ്രസിഡന്‍റായ തന്നെവരെ പോലീസ് തടഞ്ഞു. എന്തു പ്രസിഡന്‍റായാലും കടത്തില്ലെന്നായിരുന്നു പറഞ്ഞത്. വെടിക്കെട്ടു നടത്താന്‍ നിരവധി പ്രശ്‌നങ്ങളുണ്ടാക്കിയതു കമ്മീഷണറാണ്. വെടിക്കെട്ടുസാധനങ്ങള്‍ സൂക്ഷിച്ച മാഗസിന്‍റെ താക്കോല്‍ കമ്മീഷണറുടെ കൈയിലായിരുന്നു. എഴുന്നള്ളിപ്പു കഴിഞ്ഞേ താക്കോല്‍ തരൂ എന്നായിരുന്നു നിലപാട്. കുടമാറ്റം കഴിഞ്ഞ് സാധാരണ അമിട്ടുകള്‍ പൊട്ടിക്കാറുണ്ട്.

ഇത്തവണ അതിനും അനുവദിച്ചില്ല. വെടിക്കെട്ടിനു സഹായിക്കുന്നവരെ അവിടെ നിര്‍ത്തിയില്ല. വരുംവര്‍ഷങ്ങളില്‍ പൂരംനടത്തിപ്പിന്‍റെ ചുമതല തങ്ങള്‍ക്കു തരണമെന്നാണ് അഭ്യര്‍ഥിക്കാനുള്ളതെന്നു ദേവസ്വം ഭാരവാഹികള്‍ പറഞ്ഞു.