അമ്പലമുകളിൽ പുക ശ്വസിച്ച് 15 ഓളം പേർക്ക് അസ്വസ്ഥത
Saturday, June 29, 2024 4:43 AM IST
അമ്പലമുകൾ: അമ്പലമുകളിൽ വ്യാഴാഴ്ച രാത്രി വ്യാപിച്ച പുക ശ്വസിച്ചത് അയ്യങ്കുഴി ഭാഗത്തെ 15 ഓളം പേർക്ക് ശാരീരികാസ്വസ്ഥത അനുഭവപ്പെട്ടു. ഛർദ്ദിയും തളർച്ചയും അനുഭവപ്പെട്ടതിനെ തുടർന്ന് രണ്ടുപേർ ആശുപത്രിയിൽ ചികിത്സ തേടി.

അയ്യങ്കുഴി വെട്ടിക്കാട്ട് വീട്ടിൽ ബിജു (50), ബൈപ്പാസ് സർജറിക്കു ശേഷം വിശ്രമത്തിലായിരുന്ന മഴുവന്നപ്പറമ്പിൽ പങ്കജാക്ഷൻ ((58) എന്നിവരെയാണ് എറണാകുളത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവരിൽ ബിജു ആശുപത്രി വിട്ടു.

വ്യാഴാഴ്ച രാത്രി 7.30 ഓടെയാണ് അമ്പലമുകളിൽ അയ്യങ്കുഴി ഭാഗത്തുള്ള ആളുകൾക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. അന്തരീക്ഷത്തിൽ കനത്ത പുകയും പ്രത്യേക ഗന്ധവും അനുഭവപ്പെടുകയായിരുന്നുവെന്നാണ് നാട്ടുകാർ പറഞ്ഞത്. വിവരമറിഞ്ഞെത്തിയ അമ്പലമേട് പോലീസാണ് തീരെ വയ്യാതായ രണ്ടുപേരെ ആശുപത്രിയിലെത്തിച്ചത്.
അമ്പലമുകളിൽ ബിപിസിഎൽ റിഫൈനറിക്കും എച്ച്ഒസിയ്ക്കു മിടയിലുള്ള സ്ഥലമാണ് അയ്യങ്കുഴി. ഒൻപതര ഏക്കർ സ്ഥലമുള്ള ഇവിടെ 42 വീട്ടുകാരാണ് താമസിക്കുന്നത്.

രാത്രി അസ്വസ്ഥത അനുഭവപ്പെട്ടയുടനെ തന്നെ കമ്പനികളിൽ വിളിച്ചറിയിച്ചപ്പോൾ അധികൃതർ വാതകചോർച്ച നിഷേധിച്ചുവെന്നും പിന്നീട് പഞ്ചായത്ത് പ്രസിഡന്‍റ് വിളിച്ചപ്പോൾ എച്ച്ഒസിയിൽ ചെറിയ രീതിയിൽ എൽപിജി ചോർച്ചയുണ്ടായെന്നും ഉടൻ തന്നെ പരിഹരിച്ചുവെന്നും പറഞ്ഞതായും നാട്ടുകാർ വ്യക്തമാക്കി.

രണ്ട് പ്രധാനപ്പെട്ട കമ്പനികളുടെ ഇടയിൽ കഴിയുന്ന അയ്യങ്കുഴി നിവാസികൾ പലപ്പോഴും ചെറുതും വലുതുമായ വാതക ചോർച്ചയെ തുടർന്നുള്ള അസ്വസ്ഥതകൾ പേറിയാണ് ജീവിക്കുന്നത്.