ശബരി റെയിൽ പദ്ധതി പുനരുജീവിപ്പിക്കാൻ ശ്രമിക്കും: മന്ത്രി വി. അബ്ദു റഹ്മാൻ
Friday, June 28, 2024 4:46 AM IST
പെരുന്പാവൂർ: അങ്കമാലി - ശബരി റെയിൽ പദ്ധതി പുനരുജ്ജീവിപ്പിക്കാൻ സർക്കാർ ആത്മാർത്ഥമായി ശ്രമിക്കുമെന്ന് മന്ത്രി വി. അബ്ദു റഹ്മാൻ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായി പറഞ്ഞു .

പദ്ധതിയുടെ റിവൈസ്ഡ് എസ്റ്റിമേറ്റ് അംഗീകരിക്കുന്നതിനായി പുതിയ കേന്ദ്രസർക്കാരിന് കത്തയച്ചിട്ടുണ്ട്. 2021ൽ പദ്ധതിയുടെ ചെലവ് 2815 കോടിയായിരുന്നു . അതിനുശേഷം പദ്ധതിക്ക് അംഗീകാരം ലഭിക്കുന്നത് വൈകിയതുകൊണ്ട് പദ്ധതി തുക 3811 കോടിയായി ഉയർന്നു.

2001ലെ തുകയുടെ പകുതി സംസ്ഥാന ഗവൺമെന്‍റ് വഹിക്കാമെന്ന് കേന്ദ്രസർക്കാരുമായി ധാരണ ഉണ്ടായിരുന്നു . പക്ഷേ തുക അധികരിച്ച സാഹചര്യത്തിൽ സംസ്ഥാനത്തിന് വലിയതോതിൽ അധിക ബാധ്യത ഉണ്ടാകുന്നതായി മന്ത്രി പറഞ്ഞു .

അധിക ബാധ്യത വന്ന തുക കേന്ദ്ര ഗവൺമെന്‍റ് അനുവദിക്കണമെന്നാണ് സംസ്ഥാനത്തിന്‍റെ ആവശ്യം . അതിനു കഴിയില്ലെങ്കിൽ ഈ തുക വായ്പയായെങ്കിലും അനുവദിക്കണം എന്ന ആവശ്യം കേന്ദ്രത്തിനു മുന്നിൽ വച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.