കോട്ടയം: മുട്ടവില കുത്തനെ ഉയര്‍ന്നു. തമിഴ്‌നാട്ടില്‍നിന്നുള്ള വരവു വെള്ളമുട്ടയ്ക്ക് ചില്ലറവില 6-7 രൂപയായി. നാടന്‍ കോഴിമുട്ടയ്ക്ക് 8-9 രൂപ. താറാവ് മുട്ട 12-13. ഗ്രാമങ്ങളില്‍ മുട്ട ഉത്പാദനത്തില്‍ ഗണ്യമായ കുറവുണ്ടായതിനാല്‍ വിലയില്‍ കാര്യമായ താഴ്ച ഉടനെയുണ്ടാകില്ല.

കേരളത്തില്‍ പക്ഷിപ്പനിയെത്തുടര്‍ന്ന് താറാവുകളെയും കോഴികളെയും കൂട്ടത്തോടെ കൊന്നൊടുക്കിയശേഷം പല ഫാമുകളും തുറന്നിട്ടില്ല. മണര്‍കാട് ഉള്‍പ്പെടെ ഹാച്ചറികളില്‍ രണ്ടു വര്‍ഷമായി കുഞ്ഞുങ്ങളെ വിരിയിക്കുന്നില്ല. മുട്ടവില കൂടിയതോടെ മുട്ടക്കറികള്‍ക്ക് വില ഉയർത്തി.

തമിഴ്‌നാട്ടിലെ നാമകല്ലില്‍നിന്നാണ് സംസ്ഥാനത്ത് വന്‍തോതില്‍ കോഴിമുട്ട എത്തിക്കുന്നത്. സംസ്ഥാനത്ത് ആവശ്യമുള്ള മുട്ടയുടെ 50 ശതമാനവും തമിഴ്നാട്ടില്‍നിന്ന് എത്തുകയാണ്. കൂടാതെ കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളില്‍നിന്നും മുട്ട എത്തുന്നുണ്ട്. അടുത്തയിടെ കുടുംബശ്രീ ഗ്രാമീണമേഖലയില്‍ നാടന്‍ കോഴി ഫാമുകള്‍ വന്‍തോതില്‍ ആരംഭിച്ചിരുന്നു.

മുട്ട ശേഖരിച്ച് വിപണനം ചെയ്യുന്നതിന് സര്‍ക്കാര്‍ തലത്തില്‍ സംവിധാനമില്ലാത്തതും മുട്ട കൂടുതലുണ്ടെങ്കില്‍ പ്രാദേശിക വിപണികളില്‍ വിറ്റുതീര്‍ക്കാനാവുന്നില്ലെന്നതും മുന്‍പ് വലിയ പരിമിതിയായി. കോഴിത്തീറ്റവില കൂടിയതും കോഴിവളര്‍ത്തല്‍ നിർത്താന്‍ കാരണമായി.