ചങ്ങനാശേരി: ചങ്ങനാശേരി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഇന്നലെ ആറ് ഷെഡ്യൂളുകള്‍ റദ്ദു ചെയ്തു. 45 ഷെഡ്യൂളുകളില്‍ ഇന്നലെ 39 ഷെഡ്യൂളുകള്‍ മാത്രമാണ് ഓപ്പറേറ്റ് ചെയ്തത്. വിവിധ റൂട്ടുകളിലുള്ള വിദ്യാര്‍ഥികളടക്കം യാത്രക്കാര്‍ ദുരിതത്തില്‍. കഴിഞ്ഞ രണ്ടാഴ്ചക്കിടെ റദ്ദാക്കപ്പെട്ടത് പത്ത് ഷെഡ്യൂളുകളാണ്. ഡിപ്പോയിലെ വരുമാനവും അനുദിനം ഇടിയുകയാണ്.

രാവിലെ 6.40നുള്ള കൊട്ടാരക്കര, 6.20 പാലക്കാട്, ആലപ്പുഴ, ചമ്പക്കുളം, പുളിങ്കുന്ന് റൂട്ടുകളിലുള്ള സര്‍വീസുകളാണ് ഇന്നലെ നടത്താതിരുന്നത്. ഈ സര്‍വീസുകള്‍ നടത്താതിരുന്നതുമൂലം എഴുപതിനായിരത്തോളം രൂപയുടെ കുറവ് ഡിപ്പോയില്‍ ഉണ്ടായതായാണ് കണക്കാക്കപ്പെടുന്നത്.

കോവിഡിനുമുമ്പ് അറുപത് ഷെഡ്യൂളുകള്‍ ചങ്ങനാശേരിയില്‍നിന്ന് ഓപ്പറേറ്റ് ചെയ്തിരുന്നു. കോവിഡിനുശേഷം അത് അമ്പതായി കുറഞ്ഞിരുന്നു. ഇന്നലെ 39 ഷെഡ്യൂളായി. ഇനിയും കുറയുമെന്നാണ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്.

കഴിഞ്ഞ നാലുമാസത്തിനിടെ ഈ ഡിപ്പോയിലെ രണ്ട് പളനി, കോയമ്പത്തൂര്‍, മുരിക്കാശേരി സര്‍വീസുകള്‍ നിര്‍ത്തലാക്കിയിരുന്നു. കോവിഡിനുശേഷം അമൃത സര്‍വീസ് പുനരാരംഭിച്ചിട്ടില്ല.
ഗ്രാമീണ സര്‍വീസുകളായ പൂവം, മണിമല സ്റ്റേ സര്‍വീസുകളും അടുത്തിടെ നിര്‍ത്തലാക്കിയിരുന്നു. ചങ്ങനാശേരി ഡിപ്പോയ്ക്കുതന്നെ ഒരു എടിഒ ഇല്ലാത്തതും പ്രതിസന്ധിയാണ്.