പുലിക്കുന്ന് പാലം ജംഗ്ഷനിൽ നിവരാത്ത വളവിൽ നിലയ്ക്കാതെ അപകടം
Friday, June 21, 2024 10:01 PM IST
മുണ്ടക്കയം: പൂഞ്ഞാർ-എരുമേലി സംസ്ഥാന പാതയിൽ അപകടങ്ങൾ തുടർക്കഥയാകുന്ന പുലിക്കുന്ന പാലം ജംഗ്ഷനിലെ കൊടുംവളവ് നിവർത്താൻ നടപടിയില്ല.

പുലിക്കുന്ന് മുതൽ പാലം ജംഗ്ഷൻ വരെ റോഡിനു വീതി കുറവും കുത്തിറക്കവും കൊടും വളവുമാണ്. ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ ഇറക്കം ഇറങ്ങിവരുമ്പോഴും മറ്റു വാഹനങ്ങൾക്കു സൈഡ് കൊടുക്കുമ്പോഴും അപകടങ്ങൾക്കിടയാകുന്നുണ്ട്. വശങ്ങളിലെ വലിയ മരങ്ങളും റോഡിലേക്കാണ് ചാഞ്ഞു നിൽക്കുന്നത്. ഇതുമൂലം ബസുകൾ മരത്തിൽ ഉരസുന്നതും നിത്യസംഭവമാണ്. ഇതിനു സമീപമാണ് കുട്ടികൾ ഉൾപ്പെടെയുള്ളവർ ബസിനായി കാത്തുനിൽക്കുന്ന സ്ഥലവും.

നാട്ടുകാരുടെ നിരന്തര പരാതിയെത്തുടർന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയും ദേശീയപാതാ വിഭാഗം ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മാസങ്ങൾക്കു മുന്പ് മേഖല സന്ദർശിച്ചിരുന്നു. എന്നാൽ, ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.