മുട്ടന്പലത്ത് ക്ഷേത്രത്തിലും വീട്ടിലും കടയിലും മോഷണം
Thursday, June 20, 2024 11:08 PM IST
കോട്ടയം: മുട്ടമ്പലം കൊപ്രത്ത് ശ്രീദുര്‍ഗാ ഭഗവതി ക്ഷേത്രത്തിലും നിര്‍മാണത്തിലിരുന്ന വീട്ടിലും കടയിലും മോഷണം. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു മോഷണം.

ക്ഷേത്രത്തിലെ ഓഫീസിനുള്ളിലെ കൗണ്ടറില്‍ സൂക്ഷിച്ചിരുന്ന 8,000 രൂപ കവര്‍ന്നു. ക്ഷേത്രത്തിലെ കാണിക്കവഞ്ചി തകര്‍ത്തെങ്കിലും പണം നഷ്ടമായിട്ടില്ല. കാണിക്കവഞ്ചിയിലെ പണം കഴിഞ്ഞദിവസം എടുത്തിരുന്നു. നിര്‍മാണത്തിലിരുന്ന വീട്ടില്‍നിന്നും വയറിംഗിനായി സൂക്ഷിച്ചിരുന്ന സാധനങ്ങളാണ് മോഷണം പോയത്.

മുട്ടമ്പലം ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന പലചരക്കുകടയില്‍ കയറിയ മോഷ്ടാവ് ഇവിടെ നിന്നും ജ്യൂസ് അടക്കമുള്ള സാധനങ്ങള്‍ കവര്‍ന്നു. പുലര്‍ച്ച ഒന്നരയോടെയാണ് മോഷണം നടന്നത്.
ചുവന്ന ഷര്‍ട്ട് ധരിച്ചെത്തിയ രണ്ടു പേര്‍ ചേര്‍ന്ന് ഷട്ടര്‍ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ നിരീക്ഷണ കാമറയില്‍ പതിഞ്ഞിട്ടുണ്ട്. കോട്ടയം ഈസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.