ദേശീയ പാതയിലെ വൈദ്യുതി വിളക്കുകള്‍ മിഴിയടച്ചു
Wednesday, June 19, 2024 11:01 PM IST
കാഞ്ഞിരപ്പള്ളി: ദേശീയപാത 183ല്‍ കാഞ്ഞിരപ്പള്ളി മുതല്‍ മുണ്ടക്കയം വരെയുള്ള ഭാഗത്ത് വൈദ്യുതി വിളക്കുകള്‍ തെളിയാത്തത് രാത്രികാല യാത്ര ദുരിതമാക്കുന്നു. പ്രധാന സ്ഥലങ്ങളിലും കവലകളിലും റോഡില്‍ വെളിച്ചമില്ലാത്തത് വഴി പരിചയമില്ലാത്ത ഡ്രൈവർമാരെയാണ് ഏറെ ബുദ്ധിമുട്ടിക്കുന്നത്.

കിഴക്കന്‍ മലയോര വിനോദസഞ്ചാരപാത കൂടിയായ ഈ റോഡില്‍ രാത്രികാലങ്ങളിലും തിരക്ക് ഏറെയാണ്.

എതിരേ വരുന്ന വാഹനങ്ങളുടെ ലൈറ്റ് ഡ്രൈവര്‍വരുടെ കണ്ണിലേക്ക് അടിക്കുകകൂടി ചെയ്യുമ്പോള്‍ അപകടങ്ങള്‍ക്കും സാധ്യത കൂടുന്നു. കഴിഞ്ഞ ദിവസം നിര്‍മലാരാം കഴിഞ്ഞുള്ള അപകട വളവില്‍ എതിരേ വന്ന വാഹനത്തിന്‍റെ അമിതവെട്ടം കണ്ണിലടിച്ച് മുണ്ടക്കയം ഭാഗത്തേക്ക് പോയ വാഹനം റോഡിന് വെളിയിലേക്ക് ചാടുന്ന സംഭവവുമുണ്ടായി.


26ാം മൈല്‍ മുതല്‍ പൊടിമറ്റം വരെയും പള്ളിപ്പടി മുതല്‍ വെളിച്ചിയാനിവരെയും ചോറ്റി മുതല്‍ പൈങ്ങണ വരെയും പാതയില്‍ പലയിടങ്ങളും ഇരുട്ടിലാണ്. പേരിന് മാത്രം ഒന്നോ രണ്ടോ ലൈറ്റുകള്‍ തെളിഞ്ഞ് കിടക്കുമെങ്കിലും ഇതിനാവശ്യമായ വെളിച്ചവുമില്ല.

പാതയോരങ്ങള്‍ കാട് കയറിക്കിടക്കുന്നതും അനധികൃതമായി തടികള്‍ കൂട്ടിയിട്ടിരിക്കുന്നതും അപകടങ്ങള്‍ക്കു കാരണമാകുന്നു.