സുരക്ഷാ ബോര്‍ഡും ഗാര്‍ഡുമില്ല; അപകടം പതിവ്
Thursday, July 4, 2024 11:16 PM IST
എടത്വ: സ്‌കൂള്‍ അധികൃതരുടെയും രക്ഷിതാക്കളുടെയും നിരന്തര പരാതിക്കു പരിഹാരമില്ല. പച്ച-ചെക്കിടിക്കാട് ലൂര്‍ദ്മാതാ ഹയര്‍ സെക്കൻഡറി സ്‌കൂളിനു മുന്‍പില്‍ സുരക്ഷാ ബോര്‍ഡും ഹോം ഗാര്‍ഡുമില്ല. സ്‌കൂള്‍ സമയത്തെ വാഹനങ്ങളുടെ അമിതവേഗതയില്‍ അപകടം പതിവാകുന്നതായി പരാതി.

അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയില്‍ പച്ച ജംഗ്ഷനു സമീപത്തെ ലൂര്‍ദ്മാതാ സ്‌കൂളിനു മുന്‍പിലാണ് സുരക്ഷാമുന്നറിയിപ്പ് ബോര്‍ഡുകളോ ഹോം ഗാര്‍ഡിന്‍റെ സേവനമോ ഇല്ലാത്തത്. എല്‍പി സ്‌കൂള്‍ മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളിനു മുന്‍പിലെ റോഡില്‍ സീബ്രലൈന്‍ പോലും അധികൃതര്‍ വരച്ചിട്ടില്ല.

എസി റോഡ് നവീകരണത്തോടെ അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയിലെ തിരക്ക് ക്രമാതീതമായി വര്‍ധിച്ചിരുന്നു. ഇതോടെ വിദ്യാര്‍ഥികള്‍ക്ക് റോഡിനു കുറുകെ കടക്കാന്‍പോലും കഴിയാത്ത അവസ്ഥയാണ്.

സുരക്ഷാമുന്നറിയിപ്പ് ബോര്‍ഡിന്‍റെ അഭാവം മൂലം ദൂരെ നിന്നെത്തുന്ന വാഹനങ്ങള്‍ക്ക് വേഗതനിയന്ത്രിക്കാന്‍ കഴിയാതെ അപകടത്തില്‍പ്പെടുന്നതും പതിവ് കാഴ്ചയാണ്. മുന്‍കാലങ്ങളില്‍ സ്‌കൂള്‍ സമയത്ത് ഹോം ഗാര്‍ഡിനെ നിയമിച്ചിരുന്നു.

കഴിഞ്ഞ് അഞ്ചു വര്‍ഷത്തിലേറെയായി ഹോം ഗാര്‍ഡിന്‍റെ സേവനവും ലഭ്യമല്ല. സ്‌കൂള്‍ അധിക്യര്‍ പരാതിപ്പെടുമ്പോള്‍ എടത്വ പോലീസ് സ്‌കൂള്‍ സമയത്ത് എത്തുമെങ്കിലും ഏതാനും ദിവസങ്ങള്‍ മാത്രമാണ് സുരക്ഷാ ക്രമീകരണങ്ങള്‍ നടത്താറുള്ളത്. റോഡിന്‍റെ പരിപാലന ചുമതലയുള്ള കേരള റോഡ് ഫണ്ട് ബോര്‍ഡ് സ്‌കൂളിനു മുന്‍പില്‍ സുരക്ഷ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാത്തതില്‍ വ്യാപക പ്രതിഷേധമുണ്ട്.

അടിയന്തരമായി സ്‌കൂളിനു മുന്‍പില്‍ അപകടമുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കണമെന്നും സ്‌കുള്‍ സമയത്ത് ഹോം ഗാര്‍ഡന്‍റെ സേവനം ലഭ്യമാക്കണമെന്നും സ്‌കൂള്‍ അധികൃതരും പിടിഎയും ആവശ്യപ്പെട്ടു.