കർഷകചന്തയും കർഷകസഭയും
Thursday, July 4, 2024 11:16 PM IST
ചേര്‍ത്തല: തണ്ണീർമുക്കം പഞ്ചായത്തിന്‍റെയും കാർഷിക വികസന കർഷക ക്ഷേമവകുപ്പിന്‍റെയും ആഭിമുഖ്യത്തിൽ കർഷക ചന്തയും കർഷകസഭയും നടത്തി. പരിപാടിയുടെ ഭാഗമായി കർഷക പരിശീലനം, കാർഷിക പ്രദർശനം, നടീൽ വസ്തുക്കളുടെ വിതരണം, പാരമ്പര്യ വിത്തുകളുടെ കൈമാറ്റം, മണ്ണ് പരിശോധന കാമ്പയിൻ, ഇൻഷുറൻസ് കാമ്പയിൻ എന്നിവ നടന്നു. പണ്ഡിറ്റ് കറുപ്പൻ മെമ്മോറിയൽ ഹാളിൽ നടന്ന സമ്മേളനം പഞ്ചായത്ത് പ്രസിഡന്‍റ് ജി. ശശികല ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് ഷൈമോൾ കലേഷ് അധ്യക്ഷത വഹിച്ചു. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് അംഗം വി.കെ. മുകുന്ദൻ, സീന സുർജിത്, സുരേഷ്, ജില്ലാ കൃഷി ഡപ്യൂട്ടി ഡയറക്ടർ സുജ ഈപ്പൻ, ഷൈജ തുടങ്ങിയവർ പ്രസംഗിച്ചു.