വളഞ്ഞവഴിയിൽ കടൽക്ഷോഭം
Sunday, May 5, 2024 10:58 PM IST
അമ്പലപ്പുഴ: കള്ളക്കടൽ പ്രതിഭാസത്തെത്തുടർന്ന് വളഞ്ഞവഴിയിൽ കടൽക്ഷോഭം ശക്തം. നിരവധി വീടുകൾ തകർച്ചാ ഭീഷണിയിൽ. കോടികൾ ചെലവഴിച്ചു സ്ഥാപിച്ച ടെട്രാപോഡുകൾ കടലെടുത്തു. ഞായറാഴ്ച ഉച്ചയ്ക്കു ശേഷമാണ് ഇവിടെ കടലാക്രമണം ശക്തമായത്. നിലവിൽ ഇവിടെ കടൽ ഭിത്തിയില്ലാത്തതിനാൽ അതിശക്തമായ തിരമാല കരയിലേക്ക് ആഞ്ഞടിക്കുകയാണ്. കോടികൾ ചെലവഴിച്ചു സ്ഥാപിച്ച ടെട്രാപോഡുകൾക്കു മുകളിലൂടെയാണ് തിരമാല ആഞ്ഞടിക്കുന്നത്. നിരവധി വൃക്ഷങ്ങൾ കടപുഴകി വീണു.

ശക്തമായ കടലേറ്റത്തിൽ നിരവധി വീടുകളൾ തകർച്ചാഭീഷണിയിലാണ്. അശാസ്ത്രീയമായ രീതിയിൽ കോടികൾ ചെലവഴിച്ച് ടെട്രാപോഡുകൾ സ്ഥാപിച്ചത് തങ്ങൾക്ക് പ്രയോജനം ചെയ്തിട്ടില്ലെന്ന് തീര ദേശ വാസികൾ പറഞ്ഞു. പുലിമുട്ടോടുകൂടിയ കടൽഭിത്തി നിർമിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ പല തവണ എംഎൽഎ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടും പ്രയോജനമുണ്ടായില്ല.

ഒരു മാസം മുൻപും അപ്രതീക്ഷിതമായുണ്ടായ ശക്തമായ കടലാക്രമണത്തിൽ പ്രദേശവാസികൾ ദുരിതത്തിലായിരുന്നു. നിരവധി വീടുകൾ ഏതു സമയവും കടലെടുക്കുമെന്ന ആശങ്കയിലാണ്. മുന്നറിയിപ്പു നൽകിയിരുന്നതുകൊണ്ട് വള്ളങ്ങൾ ഉൾപ്പെടെയുള്ള മത്സ്യബന്ധന ഉപകരണങ്ങൾ നീക്കം ചെയ്തിരുന്നു. എങ്കിലും രാത്രിയോടെ കടൽ ശക്തമായാൽ എന്തു ചെയ്യുമെന്ന ആധിയിലാണ് തീരദേശ വാസികൾ.