കൊടുംചൂടിൽ കുടിവെള്ളവും മുടങ്ങുന്നു; ജനം ദുരിതത്തിൽ
Sunday, May 5, 2024 2:30 AM IST
തുറവൂര്‍: കനത്ത വേനൽച്ചൂടില്‍ കുടിവെള്ളവിതരണം മുടങ്ങുന്നതു ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കുന്നു. ചേര്‍ത്തല താലൂക്കിലെ വടക്കന്‍ മേഖലയില്‍ അടിക്കടിയുണ്ടാകുന്ന പൈപ്പ് പൊട്ടലും കുടിവെള്ള വിതരണം മുടങ്ങലും കുറച്ചൊന്നുമല്ല ജനങ്ങളെ പ്രതിസന്ധിയിലാക്കുന്നത്.

മാസത്തില്‍ ചുരുക്കം ദിവസങ്ങളില്‍ മാത്രമാണ് ചേര്‍ത്തല താലൂക്കിലെ വടക്കന്‍ മേഖലയില്‍ കുടിവെള്ളം വിതരണം ചെയ്യുന്നത്. പൈപ്പ് പൊട്ടലിന്‍റെ പേരില്‍ അഞ്ചും ആറും ദിവസങ്ങളാണ് കുടിവെള്ളവിതരണം തടസപ്പെടുന്നത്. മാസത്തില്‍ രണ്ടും മൂന്നും തവണയാണ് ഈ മേഖലയില്‍ പൈപ്പ് പൊട്ടുന്നത്. ഇതുമൂലം ഒരു മാസത്തില്‍ അഞ്ചോ ആറോ ദിവസങ്ങളില്‍ മാത്രമാണ് ഈ മേഖലയിലെ കുടിവെള്ള വിതരണം നടക്കുന്നത്.

ചേര്‍ത്തല താലൂക്കിന്‍റെ വടക്കന്‍ മേഖലയായ പട്ടണക്കാട്, വയലാർ, കടക്കരപ്പള്ളി, തുറവൂര്‍, കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന, അരൂര്‍ പഞ്ചായത്തുകളിലെ ജനങ്ങളാണ് ഇത്തരത്തില്‍ കടുത്ത ദുരിതത്തിലായിരിക്കുന്നത്. കൊടിയ വരള്‍ച്ചയെത്തുടര്‍ന്നു കുളങ്ങളും കിണറുകളും വറ്റിയതോടെ ജപ്പാന്‍ കുടിവെള്ള പദ്ധതി മാത്രമാണ് ജനങ്ങളുടെ ഏക ആശ്രയം. ദേശീയപാതയുടെ നിര്‍മാണവുമായി ബന്ധപ്പെട്ടാണ് ഒട്ടുമിക്ക സ്ഥലങ്ങളിലും പൈപ്പ് പൊട്ടുന്നത്.

ദേശീയപാതയുടെ അരികിലൂടെ പോകുന്ന പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നതിനു വാട്ടര്‍ അഥോറിറ്റിയും ദേശീയപാത വിഭാഗവുമായി കരാറിലേര്‍പ്പെട്ടെങ്കിലും നാളിതുവരെ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കാത്തതാണ് അടിക്കടിയുണ്ടാകുന്ന പൈപ്പ് പൊട്ടലിനു കാരണമെന്നാണ് ദേശീയപാത നിര്‍മാണ കമ്പനി അധികൃതര്‍ പറയുന്നത്. വാട്ടര്‍ അഥോറിറ്റി ഉദ്യോഗസ്ഥരുടെ അലംഭാവമാണ് കുടിവെള്ള വിതരണം അടിക്കടി മുടങ്ങുന്നതിനു കാരണമെന്നു നാട്ടുകാരും ആരോപിക്കുന്നു.

ആയിരങ്ങള്‍ മുടക്കി വീടുകളില്‍ കുടിവെള്ള പൈപ്പ് കണക്ഷന്‍ എടുത്തിട്ടുള്ളവരാണ് ഇത്തരത്തില്‍ ദുരിതമനുഭവിക്കുന്നത്. കഴിഞ്ഞ അഞ്ചു ദിവസമായി ഈ മേഖലയിലെ കുടിവെള്ള വിതരണം നിലച്ചിട്ട്. എഴുപുന്ന, നീണ്ടകര, പള്ളിത്തോട് ചാപ്പക്കടവ്, ഇന്‍ഡന്‍ തുരുത്ത്, ഇല്ലിക്കല്‍, ചാവടി, അന്ധകാരനഴി ഭാഗങ്ങളില്‍ കുടിവെള്ളം ലഭിച്ചിട്ടു മാസങ്ങളായി.

പണംനല്‍കി പുറത്തുനിന്ന് വെള്ളം വാങ്ങേണ്ട അവസ്ഥയാണിവിടെ. അടിയന്തരമായി ഈ മേഖലയിലെ അടിക്കടിയുണ്ടാകുന്ന പൈപ്പ് പൊട്ടലുകളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ജലക്ഷാമത്തിനു ശാശ്വത പരിഹാരം ഉണ്ടാകണമെന്നും ജനങ്ങള്‍ പറയുന്നു.