കോന്നി: ബ്ലോക്ക് പഞ്ചായത്ത് 2023 -24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താലൂക്ക് ആശുപത്രിയുടെ മുഖച്ഛായ മാറ്റുന്ന തരത്തിൽ പുതിയ റോഡ് നിർമിക്കുന്നതിനായി 21 ലക്ഷം രൂപയും 2024-25 വാർഷിക പദ്ധതിയിൽ കവാടവും അനുബന്ധമായി വെയിറ്റിംഗ് ഏരിയയും നിർമിക്കുന്നതിന് 23 ലക്ഷം രൂപയും വകയിരുത്തി. പുതിയ കെട്ടിടത്തിലേക്ക് നേരിട്ടു പ്രവേശിക്കുന്ന തരത്തിലാണ് റോഡ് നിർമിക്കുന്നത്. അഗ്നിശമന സേനയുടെ വാഹനം ആംബുലൻസ് ഉൾപ്പെടെ ആശുപത്രിയിലേക്ക് തടസം കൂടാതെ കടന്നു വരുന്നതിന് റോഡിന്‍റെ നിർമാണം പൂർത്തീകരിക്കുന്നതോടെ സാധിക്കും.

അത്യാഹിത വിഭാഗം പുതിയ കെട്ടിടത്തിലേക്ക് മാറ്റപ്പെടുമ്പോൾ അത്യാസന്ന നിലയിലുള്ള രോഗികളെ വേഗത്തിൽ എത്തിക്കുന്നതിന് പുതിയ റോഡ് ഉപകരിക്കും. കൂടാതെ ആശുപത്രി ചുറ്റി ഇരുവശത്തുകൂടിയും സഞ്ചാരം സാധ്യമാകുമെന്നതിനാൽ ആശുപത്രിയെ ആശ്രയിക്കുന്ന രോഗികൾക്ക് ബുദ്ധിമുട്ട് ഇല്ലാതെ കടന്നു വരുന്നതിനും സാധ്യമാക്കും.

റോഡ് കടന്നു പോകുന്ന സ്ഥലത്തെ മരം മുറിക്കുന്നതുൾപ്പെടെയുള്ള തടസങ്ങൾ പരിഹരിച്ചാണ് നിർമാണം ആരംഭിച്ചത്. കൂടാതെ പ്രധാന പാത രണ്ടായി തിരിയുന്ന സ്ഥലത്ത് അഗ്നിശമന സേനയുടെ വാഹനം ഉൾപ്പെടെ കടന്നുപോകുന്നതിനായി കവാടവും അനുബന്ധമായി വെയിറ്റിംഗ് ഏരിയയും നിർമിക്കുന്നതിന് 23 ലക്ഷം രൂപ 2024-25 വാർഷിക പദ്ധതിയിൽ അനുവദിച്ചിരുന്നു.

ഇതിന്‍റെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം.വി. അമ്പിളി, വൈസ് പ്രസിഡന്‍റ് ആർ. ദേവകുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ തുളസീമണിയമ്മ, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ, അസിസ്റ്റന്‍റ് എൻജിനിയർ ശ്രീജ കുഞ്ഞമ്മ, ആശുപത്രി സൂപ്രണ്ട് സ്മിത ആൻ സാം എന്നിവർ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തി.