കോഴഞ്ചേരി: തോരാമഴയില്‍ ജലനിരപ്പ് ഉയര്‍ന്ന് പമ്പാ തീരം മുങ്ങിയതോടെ വ്യാപക കൃഷിനാശവും. നദീതീരത്തെയും സമീപ സ്ഥലങ്ങളിലെയും കൃഷിയിടങ്ങള്‍ മുഴുവന്‍ വെള്ളത്തിനടിയിലായി. നാമമാത്ര, ചെറുകിട കര്‍ഷകരുടെ ജീവിതമാണ് ഏറെ ദുരിതത്തിലാക്കിയിരിക്കുന്നത്. ഗ്രാമപ്രദേശങ്ങളില്‍ പാട്ടത്തിനും മറ്റും സ്ഥലമെടുത്ത കൃഷി ചെയ്യുന്നവര്‍ക്കാണ് ഏറെ നഷ്ടമുണ്ടായിരിക്കുന്നത്.

ഇന്‍ഷ്വറന്‍സ് പരിരക്ഷകളൊന്നും ഇല്ലാതെയാണ് പലരും കൃഷി നടത്തുന്നത്. സ്വന്തനിലയില്‍ മരച്ചീനിയും വാഴയും മറ്റ് ഇടവിള കൃഷികളും ചെയ്തിരുന്ന കര്‍ഷകരാകെ നഷ്ടത്തിലായി. കോയിപ്രം പഞ്ചായത്തിലെ പുല്ലാട് , പൂവത്തൂർ, കോയിപ്രം പ്രദേശങ്ങളിലെ കര്‍ഷക്കാര്‍ക്കാണ് ഏറെ നഷ്ടം ഉണ്ടായിരിക്കുന്നത്.

പന്നികളുടെയും മറ്റും ശല്യങ്ങളുണ്ടാകാതിരിക്കാന്‍ വേലികളും മറ്റും നിര്‍മിച്ചാണ് കൃഷികള്‍ നടത്തിയിരുന്നത്. രാസവളം ഉപയോഗിക്കാതെ പരമ്പരാഗത രീതിയില്‍ നടന്നുവന്ന പച്ചക്കറി കൃഷിയും വെള്ളത്തിലായി. മൂന്നു ദിവസത്തോളം കൃഷിയിടങ്ങളില്‍ വെള്ളം കെട്ടി നില്‍ക്കുന്നതിനാല്‍ വാഴയും കപ്പയും ചേമ്പും ചേനയും പച്ചക്കറികളും നശിച്ചു പോകും.

മഴ വെള്ളിയാഴ്ച രാത്രിയും ഇന്നലെ രാവിലെയും ശക്തമായി തുടര്‍ന്നതോടെ പമ്പയില്‍ ജലനിരപ്പില്‍ കാര്യമായ വ്യതിയാനം ഉണ്ടായിട്ടില്ല. എഴിക്കാട് കോളനിയിലെ വീടുകളില്‍ നിന്നു വെള്ളം ഇറങ്ങിയിട്ടില്ല. ആറന്മുള പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിലും ഇന്നലെ വെള്ളം കയറി. ആറന്മുള എന്‍ജിനിയറിംഗ് കോളജ് പരിസരത്തും റോഡിലും കച്ചേരിപ്പടി ജംഗ്ഷനു സമീപമുള്ള പ്രദേശങ്ങളിലുമാണ് വെള്ളം കയറിയത്.