പത്തനംതിട്ട: പ്ലസ് വൺ പ്രവേശനത്തിന്‍റെ ആദ്യ അലോട്ട്മെന്‍റിനുശേഷം ജില്ലയിൽ ഒഴിവുള്ളത് 1789 സീറ്റുകൾ. 13223 അപേക്ഷകരാണ് ജില്ലയിലുള്ളത്. ഇതിൽ 3116 പേർ ഇതര ജില്ലകളിൽ നിന്നുള്ളവരാണ്. ഭിന്നശേഷിക്കാരുടേതുൾപ്പെടെ 9961 സീറ്റുകളാണ് നിലവിലുള്ളത്.

ഇതിൽ 8176 സീറ്റുകളിലേക്ക് ആദ്യഘട്ടത്തിൽ അലോട്ട്മെന്‍റ് നടത്തിയിട്ടുണ്ട്. അലോട്ട്മെന്‍റിൽ ഉൾപ്പെട്ടവർക്ക് ഇന്നു രാവിലെ പത്തു മുതൽ അഞ്ചിനു വൈകുന്നേരം അഞ്ചുവരെ അതാത് സ്കൂളുകളിൽ എത്തി പ്രവേശനം നേടാം.

ജനറൽ വിഭാഗത്തിലെ 5412 മെറിറ്റ് സീറ്റിലും അലോട്ട്മെന്‍റ് നടത്തി. പട്ടികജാ‌തിക്കാർക്കായി സംവരണം ചെയ്ത 1536 സീറ്റുകളിൽ 1448 ലും അലോട്ട്മെന്‍റ് നടന്നു. 88 സീറ്റുകൾ ഒഴിവുണ്ട്. പട്ടികവർഗ വിഭാഗത്തിന്‍റെ 1024 സീറ്റുകളിൽ 92 സീറ്റുകളിൽ മാത്രമേ കുട്ടികളെ ലഭിച്ചിട്ടുള്ളൂ. മുസ് ലിം സംവരണ സീറ്റിൽ നാലും ഹിന്ദു ഒബിസി വിഭാഗത്തിൽ 24 സീറ്റുകളും ഒഴിഞ്ഞുകിടക്കുകയാണ്.
ഭിന്നശേഷി വിഭാഗക്കാർക്കായുള്ള 247 സീറ്റുകളിൽ 109 ൽ അലോട്ട്മെന്‍റ് നടന്നു., 138 സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്. കാഴ്ച വൈകല്യമുള്ളവരുടെ സംവരണ സീറ്റിൽ 31 ഒഴിവുകളുണ്ട്. സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കായി സംവരണം ചെയ്ത 405 സീറ്റുകളിൽ 229ൽ മാത്രമേ അലോട്ട്മെന്‍റ് നടന്നിട്ടുള്ളൂ. 176 സീറ്റുകൾ ഒഴിഞ്ഞു‌ കിടക്കുകയാണ്. വിവിധ വിഭാഗങ്ങളുടെ സംവരണ സീറ്റുകളിലും ഒഴിവുകളുണ്ട്.

സ്പോർട്സ് ക്വാട്ടായിൽ 127 അപേക്ഷകൾ മാത്രമേ എത്തിയിരുന്നുള്ളൂ. 321 സീറ്റുകളാണ് സ്പോർട്സ് ക്വാട്ടായിലുള്ളത്. 118 പേർക്ക് സീറ്റ് അലോട്ട് ചെയ്തു. 203 ഒഴിവുകളുണ്ട്. പത്തനംതിട്ട മോഡൽ റസിഡൻഷല്‌ സ്കൂളിലെ‌ (വടശേരിക്കര) 50 സീറ്റുകളിൽ 45ലും അലോട്ട്മെന്‍റ് നടന്നു. അഞ്ച് സീറ്റുകളാണ് ഒഴിവുള്ളത്.