പത്തനംതിട്ട: പ്രകൃതിക്ഷോഭം മൂലം നഷ്ടമുണ്ടായ മുഴുവൻ കർഷകർക്കും അടിയന്തരമായി നഷ്ടപരിഹാരം നൽകണമെന്ന് കർഷക കോൺഗ്രസ്.

കോടിക്കണക്കിനു രൂപയുടെ നാശനഷ്ടമാണ് ഒരാഴ്ച തുടർന്ന് കാറ്റിലും മഴയിലും ഉണ്ടായത്. പടിഞ്ഞാറൻ മേഖലയിൽ നഷ്ടത്തിന്‍റെ കണക്കെടുപ്പ് പൂർത്തിയായിട്ടില്ല. ഓണവിപണി ലക്ഷ്യമിട്ട് ബാങ്ക് വായ്പയെടുത്തും , കെട്ടുതാലി പണയപ്പെടുത്തിയും പണം മുടക്കി കൃഷിയിറക്കിയവർ കണ്ണീരിലായി.

ഇൻഷ്വറൻസ് തുക ലഭിച്ചാൽകൂടി നഷ്ടം നികത്താനാവില്ലെന്നു കർഷകർ. വന്യ മൃഗങ്ങളുടെ ആക്രമണത്താൽ കൃഷി ഉപേക്ഷിക്കേണ്ട അസ്ഥയിലാണ് കർഷകർ. ഇതിനിടെയിലാണ് പ്രകൃഷിക്ഷോഭം മൂലം നഷ്ടമുണ്ടാകുന്നത്.

കർഷകരുടെ ദുരവസ്ഥയ്ക്കു പരിഹാരം കാണണമെന്നും കൃഷി നാശം സംഭവിച്ച മുഴുവൻ കർഷകർക്കും അടിയന്തരമായി അവരുടെ നഷ്ടത്തിന് ആനുപാതികമായ നഷ്ട പരിഹാരം ഉടൻ നൽകണമെന്നും വന്യമൃഗങ്ങളുടെ ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാകണമെന്നും കർഷക കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്‍റ് സുരേഷ് കോശി, സെക്രട്ടറി ജോജി ഇടക്കുന്നിൽ എന്നിവർ ആവശ്യപ്പെട്ടു.