കല്ലൂപ്പാറ: കല്ലൂപ്പാറ അഗ്രികള്‍ച്ചര്‍ പ്രൊഡ്യൂസേഴ്‌സ് ആന്‍ഡ് പ്രമോട്ടേഴ്‌സ് അസോസിയേഷനും (കപ്പ) കല്ലൂപ്പാറ എന്‍ജിനിയറിംഗ് കോളജ് ഭൂമിത്രസേനയും ചേര്‍ന്ന് അഞ്ചിന് ലോക പരിസ്ഥിതിദിനം ആചരിക്കും. എന്‍ജിനിയറിംഗ് കോളജ് അങ്കണത്തില്‍ നാടന്‍മരങ്ങളുടെ തൈകള്‍ നട്ടാകും ദിനാചരണം.

നാട്ടുമരങ്ങള്‍ക്കൊരിടം എന്ന പേര് നല്‍കിയിരിക്കുന്ന പരിപാടിയില്‍ നാട്ടിന്‍പുറങ്ങളില്‍ വിവിധ പേരുകളില്‍ അറിയപ്പെട്ടിരുന്ന നാടന്‍ പ്ലാവുകളുടെയും മാവുകളുടെയും തൈകളാണ് പ്രധാനമായും നടുക. ഇവയ്‌ക്കൊപ്പം മറ്റു നാട്ടുമരങ്ങളുടെ തൈകളും ഉണ്ടാകും. രാവിലെ 10.30ന് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ദീപ ജയന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. "കപ്പ' പ്രസിഡന്‍റ് സി.കെ. മത്തായി നേതൃത്വം നല്‍കും.

പെട്ടെന്ന് കായ്ഫലം നല്‍കുന്ന ഒട്ടുമാവുകളുടെയും വിദേശയിനം പ്ലാവുകളുടെയും വരവോടെ വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന പ്ലാവിനങ്ങളും മാവിനങ്ങളും സംരക്ഷിക്കുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ജനറല്‍ സെക്രട്ടറി ലെജു ഏബ്രഹാവും ഭൂമിത്ര സേന കോ-ഓർ‌ഡിനേറ്റര്‍ വി.എസ്. ദീപുവും അറിയിച്ചു.

കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാന്‍ പുതിയ ഇനങ്ങളുടെ ശേഷിയില്‍ ആശങ്ക ഉയരുമ്പോള്‍ നാടന്‍ ഇനങ്ങളുടെ സംരക്ഷണം ഉറപ്പാക്കുകയാണു ലക്ഷ്യം. വാകത്താനം വരിക്ക, തെള്ളിയൂര്‍ വരിക്ക, ചെമ്പരത്തി വരിക്ക, തേന്‍ വരിക്ക, ഇരുവള്ളിപ്ര വരിക്ക, ഉണ്ട ചക്ക, താമര ചക്ക തുടങ്ങിയ പ്ലാവിനങ്ങള്‍, മൂവാണ്ടന്‍, കിളിച്ചുണ്ടന്‍, കപ്പമാവ്, വിവിധ ഇനം നാട്ടുമാവുകള്‍ എന്നിവയുടെ തൈകളും വിത്തുകളുമാണ് പ്രധാനമായും നടുക. ഇതിനൊപ്പം അപൂര്‍വ നാട്ടുമരങ്ങളുടെ തൈകളും നടും.

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം മരങ്ങള്‍ സംരക്ഷിക്കുന്നവരില്‍നിന്നാണ് വിത്തുകളും തൈകളും ശേഖരിച്ചത്. അവശേഷിക്കുന്ന തൈകള്‍ പൊതുസ്ഥലങ്ങളില്‍ നടും.