പത്തനംതിട്ട: ജില്ലയിലെ ഗവൺമെന്‍റ്, എയ്ഡഡ് വിദ്യാലയങ്ങളിൽ ഇക്കൊല്ലവും കുട്ടികളുടെ എണ്ണത്തിൽ വൻ കുറവെന്ന് സൂചന. പുതിയ അധ്യയന വർഷത്തിന്‍റെ ആരംഭത്തിൽ 4273 കുട്ടികൾ മാത്രമാണ് ഒന്നാം ക്ലാസിൽ ചേർന്നിട്ടുള്ളത്. 2234 കുട്ടികൾ ഗ‌വൺമെന്‍റ് സ്കൂളുകളിലും 2039 കുട്ടികൾ എയ്ഡഡ് സ്കൂളിലും പ്രവേശനം നേടി.

ആറാം പ്രവൃത്തിദിനം വരെ കുട്ടികളെ പ്രവേശിപ്പിക്കാനാകുമെന്നതിനാൽ കണക്കുകൾ പൂർണമല്ല. മറ്റു ക്ലാസുകളിൽ കൊഴിഞ്ഞുപോക്ക് കൂടുതലായിട്ടില്ലെങ്കിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടാകും. 9923 കുട്ടികളാണ് കഴിഞ്ഞ അധ്യയന വർഷം ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഇത്രയും കുട്ടികൾ പുറത്തുപോയ സാഹചര്യത്തിൽ പുതുതായി ചേർന്നത് 4273 കുട്ടികൾ മാത്രമാണ്.

സംസ്ഥാനത്തുതന്നെ പൊതുവിദ്യാലയങ്ങളിൽ ഏറ്റവും കുറവ് കുട്ടികളുള്ളത് പത്തനംതിട്ട ജില്ലയിലാണ്. പത്തിൽ താഴെ കുട്ടികളുള്ള സ്കൂളുകൾ ഏറ്റവുമധികം ഉള്ളതും പത്തനംതിട്ടയിലാണ്. ഇത്തവണ ഒന്നാം ക്ലാസിൽ ഒരു കുട്ടി പോലും ഇല്ലാത്ത സ്കൂളുകളും ജില്ലയിലുണ്ട്. പത്തിൽ താഴെ കുട്ടികളുള്ള സ്കൂളുകളുടെ എണ്ണത്തിലും വർധനയുണ്ട്. ഒരു ക്ലാസിൽ 15 കുട്ടികളെങ്കിലും ഉള്ള സ്കൂളുകൾ മാത്രമാണ് സർക്കാർ ആദായ സ്കൂൾ പട്ടികയിലുള്ളത്.

കുട്ടികളെ കാത്ത് മൂക്കന്നൂർ സ്കൂൾ

അയിരൂർ മൂക്കന്നൂർ എൽപി സ്കൂളിൽ കുട്ടികൾ ആരും എത്താത്ത സാഹചര്യത്തിൽ അടച്ചുപൂട്ടൽ നടപടിക്രമങ്ങളിലേക്ക്. 1903ൽ പ്രവർത്തനം തുടങ്ങിയ സ്കൂളിൽ കഴിഞ്ഞ അധ്യയന വർഷം ഒരു വിദ്യാർഥിനിയാണ് ഉണ്ടായിരുന്നത്. നാലാം ക്ലാസിൽ നിന്ന് ഈ കുട്ടിയും പോയതോടെ സ്കൂളിലേക്ക് പുതിയ അഡ്മിഷൻ വന്നില്ല. വർഷങ്ങളായി സ്ഥിരം അധ്യാപകരില്ലാത്തതിനാൽ താത്കാലിക അധ്യാപകരാണ് സ്കൂൾ നടത്തിവന്നത്. കഴിഞ്ഞ വർഷം ആദ്യവും ആരും ഉണ്ടായിരുന്നില്ല.

നാലാം ക്ലാസിൽ അവശേഷിച്ച ഒരു കുട്ടി ടിസി വാങ്ങി പോയെങ്കിലും പിന്നീട് തിരികെ വന്നു. ഇതോടെ ഒരു കുട്ടിയുമായി ഒരുവർഷം പ്രവർത്തിച്ചു. താത്കാലിക അധ്യാപികയെ മാനേജർ നിയമിച്ച് പഠനം നടത്തി. ഉച്ചഭക്ഷണവും യൂണിഫോമും എല്ലാം കൃത്യമായി എത്തിക്കുകയും ചെയ്തു.

ഇക്കൊല്ലം അഡ്മിഷനെടുക്കാൻ തന്നെ ആരുമുണ്ടായില്ല. ആറാം പ്രവൃത്തിദിനത്തിനുള്ളിൽ ആരെങ്കിലും വന്നാൽ പ്രവേശനം നൽകാൻ മാനേജ്മെന്‍റ് തയാറാണ്. ഇതു സാധ്യമാകുന്നില്ലെങ്കിൽ സ്കൂൾ അടച്ചുപൂട്ൽ നടപടികളിലേക്ക് കടക്കും. പിന്നീട് ഒരു വർഷം കഴിഞ്ഞു മാത്രമേ നടപടികൾ പൂർണമാകൂ. രേഖകളെല്ലാം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സൂക്ഷിക്കണമെന്നാണ് വ്യവസ്ഥ.

വെണ്ണിക്കുളം ഉപജില്ലയിലാണ് മൂക്കന്നൂർ എൽപിഎസ്. 2023ൽ തെള്ളിയൂർ സെൻട്രൽ എൽപി സ്കൂൾ അടച്ചുപൂട്ടി. 2002 മുതൽ പത്തനംതിട്ട ജില്ലയിൽ നിരവധി സ്കൂളുകൾ കുട്ടികളില്ലാതെ പ്രവർത്തനം നിർത്തിയിട്ടുണ്ട്.

പ്രഥമാധ്യാപക തസ്തികകളിലേക്കും ആളില്ല

കുട്ടികൾ കുറവായതിന്‍റെ പേരിൽ നിയമനം തടയപ്പെട്ട എയ്ഡഡ് വിദ്യാലയങ്ങളിൽ സ്ഥിരം അധ്യാപകരും പ്രഥമാധ്യാപകരും ഇല്ലാത്ത സ്ഥിതിയാണ്. പ്രഥമാധ്യാപക തസ്തികകളിൽ നിയമിക്കാൻ യോഗ്യതയുള്ള സ്ഥിരാധ്യാപകർ മാനേജ്മെന്‍റുകളില്ലില്ല. ഇക്കാരണത്താൽ പലയിടത്തും അധ്യാപകർക്ക് ചുമതല നൽകിയാണ് പ്രവർത്തനം.

സ്കൂളുകളിൽ അധ്യാപക തസ്തികകളിൽ താത്കാലിക നിയമനമാണ് വർഷങ്ങളായി നടത്തിവരുന്നത്. സർക്കാർ പ്രൈമറി സ്കൂളുകളിലും പ്രഥമാധ്യാപക തസ്തിക ഏറ്റെടുക്കാൻ അധ്യാപകർ മടിക്കുകയാണ്.