പത്തനംതിട്ട: കാറ്റും പേമാരിയും മൂലം ജില്ലയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കും കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്കും അടിയന്തര ദുരിതാശ്വാസ സഹായം എത്തിക്കണമെന്ന് ജില്ലയിലെ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റുമാരുടെ നേതൃയോഗം ആവശ്യപ്പെട്ടു.

കാറ്റിലും മഴയിലും വൻ നാശനഷ്ടമാണ് ജില്ലയിലുണ്ടായത്. കോടിക്കണക്കിനു രൂപയുടെ കൃഷിനാശമുണ്ടായി. നൂറു കണക്കിനു വീടുകൾ താമസയോഗ്യമല്ലാതായി. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ നേരിൽക്കാണാൻ പോലും ജനപ്രതിനിധികൾ തയാറാകാത്തത് ഖേദകരമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.

ഡിസിസി പ്രസിഡന്‍റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ചു. ഡിസിസി ഭാരവാഹികളായ എ. സുരേഷ് കുമാർ, സാമുവല്‍ കിഴക്കുപുറം, സജി കൊട്ടയ്ക്കാട്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റുമാരായ സഖറിയ വര്‍ഗീസ്,

പ്രഫ. പി.കെ. മോഹന്‍രാജ്, കെ. ശിവപ്രസാദ്, ജെറി മാത്യു സാം, ദീനാമ്മ റോയി, ആർ. ദേവകുമാര്‍, സിബി താഴത്തില്ലത്ത്, ബിനു. വി. ഈപ്പൻ, ബിനു കളിക്കല്‍, അനില്‍ തോമസ് നെടുമ്പള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു.