കടപ്ര പഞ്ചായത്തിലെ ബിറ്റുമിൻ ഹോട്ട് മിക്സിംഗ് പ്ലാന്‍റ് അടച്ചുപൂട്ടണമെന്ന്
Thursday, May 23, 2024 4:16 AM IST
പത്തനംതിട്ട: കടപ്ര പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ബിറ്റുമിൻ ഹോട്ട് മിക്സിംഗ് പ്ലാന്‍റ് അടച്ചുപൂട്ടണമെന്ന് ആക്‌ഷൻ കമ്മിറ്റി പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ജനവാസകേന്ദ്രങ്ങളിൽ സ്ഥാപിക്കരുതെന്നുള്ള സുപ്രീം കോടതിയുടെയും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്‍റെയും നിർദേശങ്ങൾ പാടെ അവഗണിച്ചുകൊണ്ടാണ് കോയിപ്രം പഞ്ചായത്തിലെ പത്താം വാർഡിൽ ജനനിബിഡമായ പ്രദേശത്ത് 2012 മുതൽ പിരമിഡ് കുറ്റിക്കാട്ട് ബിറ്റുമിൻ ഹോട്ട് മിക്സിംഗ് പ്ലാന്‍റ് പ്രവർത്തിക്കുന്നത്.

വേണ്ടത്ര പരിശോധനകൾ ഇല്ല

വേണ്ടത്ര പരിശോധനകൾ ഇല്ലാതെയും പ്ലാന്‍റ് സ്ഥാപിച്ചിട്ടുള്ള സ്ഥലത്തിന്‍റെ ഭൂപ്രകൃതിയെ സംബന്ധിച്ച് പഠനം നടത്താതെയുമാണ് ബന്ധപ്പെട്ട വകുപ്പുകൾ പ്ലാന്‍റ് സ്ഥാപിക്കാൻ അനുമതി നൽകിയത്. ഒരു വലിയ കുന്ന് ഇടിച്ചുനിരത്തി അവിടെയുണ്ടായിരുന്ന മണ്ണും കല്ലും നീക്കം ചെയ്ത് വലിയ ഗർത്തത്തിലാണ് പ്ലാന്‍റ് സ്ഥാപിച്ചിരിക്കുന്നത്.

പ്ലാന്‍റ് സ്ഥാപിക്കുന്ന സമയത്ത് ഏഴര മീറ്ററായിരുന്നു പ്ലാന്‍റിന്‍റെ ചിമ്മിനിയുടെ ഉയരം. പ്ലാന്‍റിൽനിന്ന് വമിക്കുന്ന വിഷപ്പുക പ്രദേശത്ത് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. പ്രദേശവാസികളുടെ നിരന്തര പരാതിമൂലം പല ഘട്ടങ്ങളിലായി ചിമ്മിനിയുടെ ഉയരം ഉയർത്തി നാൽപതു മീറ്ററോളമാക്കി. ഇപ്പോഴും മലിനീകരണ തോത് കുറഞ്ഞിട്ടില്ല.

ജനജീവിതമിപ്പോൾ ദുഃസഹമായിരിക്കയാണ്. ദുർഗന്ധം കാരണം വീടുകളുടെ ജനലുകളും കതകുകളും തുറക്കാൻ പോലും പറ്റുന്നില്ല. പട്ടികജാതി ഗോത്രവർഗ കമ്മീഷൻ സ്ഥലത്ത് സിറ്റിംഗ് നടത്തി ആവശ്യപ്പെട്ടതിൻ പ്രകാരം ജില്ലാ മെഡിക്കൽ ഓഫീസർ രണ്ട് മെഡിക്കൽ ക്യാമ്പുകൾ നടത്തി പ്ലാന്‍റിന്‍റെ പ്രവർത്തനം നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിതായി കണ്ടെത്തിയിരുന്നു. വിഷപ്പുക മൂലം ശ്വാസംമുട്ടൽ, ചുമ തുടങ്ങിയ ശ്വാസകോശ സംബന്ധമായ രോഗങ്ങളും കാൻസറും പ്രദേശവാസികളിൽ കണ്ടെത്തിയിട്ടുണ്ട്.

പ്ലാന്‍റ് റെഡ് കാറ്റഗറിയിൽ

റെഡ് കാറ്റഗറിയിൽ പ്രവർത്തിക്കുന്ന പ്ലാന്‍റിന് വളരെ ലളിതമായ മാനദണ്ഡങ്ങളാണ് മലിനീകരണ നിയന്ത്രണ ബോർഡ് നിഷ്കർഷിച്ചത്. കടപ്രയിലുള്ള പ്ലാന്‍റ് സ്ഥിരമായ പ്ലാന്‍റ് ആണെന്നും ഉത്തരവിറക്കി. പിന്നീട് പല പരാതികളും പ്രദേശവാസികൾ നൽകിയെങ്കിലും അധികൃതർ അവയെല്ലാം അവഗണിച്ചു. മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ ഇളവുപയോഗിച്ച് പ്ലാന്‍റുടമ ഹൈക്കോടതിയിൽ കേസുകൾ നൽകി വിധി അനുകൂലമാക്കുകയും ലൈസൻസ് കരസ്ഥമാക്കുകയുമാണ് ചെയ്യുന്നത്.

ജില്ലാ മെഡിക്കൽ ഓഫീസർ നൽകിയ റിപ്പോർട്ട് പ്രകാരം എസ്‌സി, എസ്ടി കമ്മീഷൻ പ്ലാന്‍റിന് ലൈസൻസ് നൽകുന്നത് ഒഴിവാക്കണമെന്നും ആരോഗ്യ പ്രശ്നങ്ങൾ പ്ലാന്‍റിന്‍റെ പ്രവർത്തനം മൂലം ഉണ്ടാകുന്നുവെന്ന് ഹൈക്കോടതിയെ അറിയിക്കണമെന്നും കോയിപ്രം ഗ്രാമപഞ്ചായത്തിനോട് ആവശ്യപ്പെട്ടതാണ്. ഇതോടെ രണ്ടുവർഷം പ്ലാന്‍റ് പ്രവർത്തിച്ചില്ല.

എന്നാൽ, 2018 ൽ പ്ലാന്‍റുടമ രാഷ്‌ട്രീയ സ്വാധീനങ്ങൾ ഉപയോഗിച്ച് ബന്ധപ്പെട്ട വകുപ്പുകളിൽ സമ്മർദം ചെലുത്തി വീണ്ടും തുടങ്ങി. അഞ്ചു വർഷത്തേക്ക് പ്രവർത്താനുമതിയും നൽകി. ലൈസൻസ് നൽകാതിരുന്ന കോയിപ്രം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ താത്കാലികമായി മൂന്നു ദിവസത്തേക്കു മാറ്റി.

ആരോഗ്യപ്രശ്നങ്ങൾ ബിറ്റുമിൻ പ്ലാന്‍റ് മൂലമാണെന്ന് തെളിയിക്കാൻ പറ്റിയിട്ടില്ല എന്ന് എഴുതിച്ചു. ഭാവിയിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്ന പക്ഷം നിരാക്ഷേപപത്രം യാതൊരു മുന്നറിയിപ്പും കൂടാതെ പിൻവലിക്കുന്നതാണെന്ന് ഡിഎംഒയും അറിയിച്ചു. ഒടുവിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ലൈസൻസ് നൽകി. അങ്ങനെ പ്ലാന്‍റ് വീണ്ടും പ്രവർത്തനം ആരംഭിക്കുകയായിരുന്നു.

രോഗികളുടെ എണ്ണം വർധിച്ചു

ഇപ്പോൾ പ്രദേശത്ത് രോഗങ്ങളുടെ തീവ്രതയും രോഗികളുടെ എണ്ണവും നാൾക്കുനാൾ വർധിച്ചയായി ആക്‌ഷൻ കമ്മിറ്റി അംഗങ്ങൾ പറഞ്ഞു. പലരും സ്ഥലം വിറ്റു പോയി. നിരവധി കോളനികൾ, ആരാധനാലയങ്ങൾ, സ്കൂൾ ഇവയെല്ലാം പ്രദേശത്തുണ്ട്. ഗ്രാമീണ അന്തരീക്ഷം നിലനിന്നിരുന്ന കടപ്രയെ മുഴുവൻ പ്ലാന്‍റ് മലിനമാക്കി.

മലിനീകരണം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ തങ്ങളല്ല നോക്കേണ്ടതെന്നാണ് ഇപ്പോൾ മലിനീകരണ നിയന്ത്രണ ബോർഡ് പറയുന്നത്. ജില്ലാ മെഡിക്കൽ ഓഫീസറെ സമീപിക്കാനും അവർ നിർദേശിച്ചു. ഈ സാഹചര്യത്തിലാണ് കടപ്രയിലെ ജനങ്ങൾ സംഘടിച്ച് സമര പരിപാടികൾക്ക് രൂപം നൽകിയത്. തട്ടയ്ക്കാട് ജംഗ്ഷനിൽ നടക്കുന്ന ജനകീയ സായാഹ്‌ന സമരം 42 ദിവസം പിന്നിട്ടു.

പ്ലാന്‍റ് പൂർണമായി പ്രവർത്തനം അവസാനിപ്പിക്കണമെന്ന ആവശ്യമുയർത്തി പ്ലാന്‍റിലേക്ക് 25ന് ജനകീയ മാർച്ച് നടത്തും. വൈകുന്നേരം നാലിന് കരിയിലമുക്ക് ജംഗ്ഷനിൽനിന്നും മാർച്ച് ആരംഭിക്കും. യോഗം ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ ബിജു കുഴിയുഴത്തിൽ, വർഗീസ് ജോർജ്, അഡ്വ. ജെസി സജൻ, ടി. രാജ്കുമാർ, കെ.എം. വർഗീസ് എന്നിവർ പങ്കെടുത്തു.