മനുഷ്യക്കടത്ത് സംഘത്തിലെ ഒരാൾകൂടി പിടിയിൽ
Tuesday, July 2, 2024 12:38 AM IST
കൊല്ലം: ഓണ്‍ലൈൻ തട്ടിപ്പിന് വേണ്ടി അനധികൃതമായി യുവാക്കളെ വിദേശത്തേക്ക് മനുഷ്യക്കടത്ത് നടത്തുന്ന സംഘത്തിലെ ഒരു പ്രതി കൂടി പോലീസ് പിടിയിലായി.

കൊല്ലം ഈസ്റ്റ് പോലീസ് മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച വെള്ളിമണ്‍ സ്വദേശിയായ പ്രവീണിനെ പിടികൂടിയിരുന്നു. ഈയാളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആലപ്പുഴ ആറാട്ട്പുഴ പുതുവൽഹൗസിൽ ജയ്സ്(30) നെ പിടികൂടിയത്.

ജയ്സ് ആണ് പ്രവീണിനെ കംബോഡിയയിലേക്ക് പോകാൻ സഹായിച്ചത്. പ്രവീണിന്‍റെ സഹോദരനായ പ്രണവുമായി ചേർന്നാണ് കേരളത്തിൽനിന്ന് യുവാക്കളെ മനുഷ്യക്കടത്ത് നടത്തിയിരുന്നത്. ഇതിൽ കംബോഡിയൻ സ്വദേശിയും പ്രതിയാണ്.

കഴിഞ്ഞയാഴ്ച കൊല്ലം ഈസ്റ്റ് പോലീസിന്‍റെ പിടിയിലായ പ്രവീണ്‍ മുന്പ് ജയ്സിന്‍റെ സഹായത്തോടെ കംബോഡിയയിൽ ജോലിക്കായി പോയി തട്ടിപ്പുകാരുമായി ബന്ധം സ്ഥാപിച്ച വ്യക്തിയാണ്. തുടർന്ന് നാട്ടിൽ തിരിച്ചത്തിയ ഇയാൾ മറ്റു സംഘ അംഗങ്ങളുമായി ചേർന്ന് യുവാക്കളെ കംബോഡിയായിലേക്ക് കടത്തുകയായിരുന്നു.

വിയറ്റ്നാമിലെ പരസ്യ കന്പനികളിലും ഡാറ്റ എൻട്രി സ്ഥാപനങ്ങളിലും ഉയർന്ന ശന്പളത്തിൽ ജോലി വാഗ്ദാനം നൽകിയാണ് പ്രതികൾ യുവാക്കളെ ആകർഷിച്ചിരുന്നത്. തുടർന്ന് പ്രതികൾ യുവാക്കളിൽ നിന്ന് വിസ ആവശ്യങ്ങൾക്കെന്ന് പറഞ്ഞ് രണ്ട് മുതൽ മൂന്ന് ലക്ഷം രൂപ വരെ കൈപ്പറ്റുകയും ചെയ്തിരുന്നു.

ടൂർ വിസയിൽ വിയറ്റ്നാമിലെത്തിക്കുന്ന യുവാക്കളെ കംബോഡിയ അതിർത്തിയോട് ചേർന്നുള്ള ഹോട്ടലുകളിൽ താമസിപ്പിക്കുകയും, കംബോഡിയൻ എജന്‍റുമാർ യുവാക്കളുടെ പാസ്പോർട്ടും മൊബൈൽഫോണുകളും വാങ്ങി വച്ചതിന് ശേഷം അനധികൃതമായി അതിർത്തി കടത്തി കംബോഡിയായിൽ എത്തിക്കുകയായിരുന്നു. ഇങ്ങനെ എത്തിക്കുന്ന ഓരോ വ്യക്തിക്കും ഒരു ലക്ഷത്തിലധികം രൂപ പ്രതികൾ ഏജന്‍റുമാരിൽ നിന്ന് കമ്മിഷനും കൈപ്പറ്റിയിരുന്നു.

കംബോഡിയൻ ഏജന്‍റുമാരുടെ തടവിലാകുന്ന യുവാക്കൾക്ക് ഓണ്‍ലൈൻ തട്ടിപ്പ് നടത്തി പണം കണ്ടെത്തുക എന്ന ജോലിയായിരുന്നു നൽകിയിരുന്നത്. സമൂഹമാധ്യമങ്ങളിലൂടെ വിവിധ രാജ്യങ്ങളിലുള്ളവരുടെ വിവരങ്ങൾ ശേഖരിക്കുകയും തട്ടിപ്പ് നടത്തി പണം കണ്ടെത്താനും ഇവർക്ക് ടാർജറ്റ് നൽകിയിരുന്നു. യുവാക്കളെ കൊണ്ട് 18 മുതൽ 20 മണിക്കൂർ വരെ ജോലിചെയ്യിപ്പിച്ചിരുന്നു.

ടാർജറ്റ് പൂർത്തിയാക്കാൻ കഴിയാത്തവരെ ശാരിരികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ യുവാക്കൾക്ക് തട്ടിപ്പ് നടത്താനുള്ള പരിശീലനവും ഏജന്‍റുമാർക്ക് ആവശ്യമായ മറ്റ് സഹായങ്ങളും ചെയ്യുന്നത്് മലയാളികളാണെന്ന് മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട്.

പ്രതികൾ ആറു മാസത്തിനുള്ളിൽ അഞ്ചാലുംമൂട്, കുണ്ടറ, കിളികൊല്ലൂർ, ആശ്രാമം എന്നി പ്രദേശങ്ങളിൽ നിന്നായി 30 ഓളം പേരെ ഇത്തരത്തിൽ മനുഷ്യക്കടത്ത് നടത്തിയതായി കണ്ടെത്തി. നാലോളം പേരിൽനിന്നായി ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിയതായും കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. കൂടുതൽ പേർ ഇത്തരത്തിൽ ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് പോലീസ് സംശയിക്കുന്നു.