തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് യൂണിയൻ അവകാശ പത്രിക സമർപ്പിച്ചു
Thursday, July 4, 2024 6:16 AM IST
കൊല്ലം: തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങൾ അടങ്ങിയ അവകാശ പത്രിക തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് യൂണിയൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ബോർഡ് അധികാരികൾക്ക് സമർപ്പിച്ചു.

യൂണിയൻ നേതൃത്വം ബോർഡ് അധികാരികളുമായി നടത്തിയ ചർച്ചയിൽ ജീവനക്കാർക്കുള്ള മെഡിക്കൽ ഇൻഷ്വറൻസ് സൗകര്യം ഉടൻ നടപ്പിൽ വരുത്തുമെന്നും കോവിഡ് കാലത്ത് വെട്ടിക്കുറച്ച ലീവ് സറണ്ടർ, കാഷ്വൽ ലീവ്, ദേശീയ അവധി എന്നിവ വരുമാനത്തിന്‍റെ അടിസ്ഥാനത്തിൽ പുനസ്ഥാപിക്കാമെന്നും യൂണിയൻ നേതാക്കളുമായി തിരുവനന്തപുരം ദേവസ്വം ബോർഡ് ഓഫീസിൽ നടന്ന ചർച്ചയിൽ അധികാരികൾ ഉറപ്പുനൽകി.

ഡ്യൂട്ടി കാലോചിതമായി പരിഷ്കരിക്കാമെന്നും ബദൽ സംവിധാനം ഉണ്ടാകുന്നതു വരെ കിടമുറി അലവൻസ് വർധിപ്പിക്കാമെന്നും മഹാക്ഷേത്രങ്ങളിൽ ജോലിചെയ്ത ശാന്തിമാർക്ക് വീണ്ടും മഹാക്ഷേത്രങ്ങളിലേക്ക് അപേക്ഷ നൽകാനുള്ള കാലയളവ് മൂന്നു വർഷമെന്നത് ഒരു വർഷമായി കുറയ്ക്കുന്ന കാര്യം അനുഭാവപൂർവം പരിഗണിക്കാം എന്നും ഉറപ്പു നൽകി.

ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ് പ്രസാദ്, അംഗങ്ങളായ ജി. സുന്ദരേശൻ, അജിത് കുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. യൂണിയൻ നേതാക്കളായ പുതുമന മനു നമ്പൂതിരി, എസ് .ലാലു ചവറ, വി. അനിൽകുമാർ, സജി വിഷ്ണുതത്തുകാവ്, രാജകുമാര്‍, അജയകുമാർ കാവനാട്എന്നിവരും ചർച്ചയിൽ പങ്കെടുത്തു.