എൻസിസി ഗ്രൂപ്പ് ഹെഡ് ക്വാർട്ടേഴ്സ് കണ്ണൂരിലേയ്ക്ക് മാറ്റാൻ നീക്കം
Thursday, July 4, 2024 6:09 AM IST
കൊല്ലം: തേവള്ളിയിലെ എൻസിസി ഗ്രൂപ്പ് ഹെഡ് ക്വാർട്ടേഴ്സ് കണ്ണൂരിലേയ്ക്ക് മാറ്റാൻ നീക്കം. 70 വർഷമായി ഇവിടെ പ്രവർത്തിക്കുന്ന സ്ഥാപനമാണ് മാറ്റിസ്ഥാപിക്കാൻ അണിയറയിൽ നീക്കം നടക്കുന്നത്.

സർക്കാർ തലത്തിൽ നടക്കുന്ന ഈ നടപടിക്കെതിരേ കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് കൊല്ലത്ത് പ്രതിഷേധ പ്രകടനം സംഘടിപ്പിക്കും. രാവിലെ 10.30 ന് കൊല്ലം ജില്ലാ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നിന്ന് ആരംഭിക്കുന്ന പ്രകടനം തേവള്ളി എൻസിസി ഗ്രൂപ്പ് ഹെഡ്ക്വാർട്ടേഴ്സിന് മുന്നിൽ സമാപിക്കും. തുടർന്ന് പൊതുയോഗം നടക്കും.

ഗ്രൂപ്പ് ഹെഡ്ക്വാർട്ടറിന്‍റെ കീഴിൽ ഏഴ് ബറ്റാലിയനുകളിലായി 200-ൽ അധികം വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് ജില്ലാ പ്രസിഡന്‍റ് പി. സതീശ് ചന്ദ്രനും സെക്രട്ടറി എൻ.സദനും ചൂണ്ടിക്കാട്ടി.

കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ വിവിധ കോളജുകളിലായി 25000 വിദ്യാർഥികളുടെയും മുൻ കേഡറ്ററുകളുടെയും സർട്ടിഫിക്കറ്റുകൾ തയാറാക്കുന്നതും കൊല്ലത്തെ ആസ്ഥാന ഓഫീസിൽ നിന്നാണ്.

കൂടാതെ വിവിധ പരീക്ഷകളുടെ നടത്തിപ്പ്, ദേശീയ ക്യാമ്പുകളുടെ സാരഥ്യം, കേഡറ്റുകളുടെ തെരഞ്ഞെടുപ്പ്, വിവിധ സ്കോളർഷിപ്പുകൾക്ക് വേണ്ടിയുള്ള അഭിമുഖം, എൻസിസി ചുമതലയുള്ള അധ്യാപകരുടെ ഇന്‍റർവ്യൂ എന്നിവ കൊല്ലത്തെ ഹെഡ്ക്വാർട്ടേഴ്സിന്‍റെ ചുമതലയിൽപ്പെടുന്ന കാര്യങ്ങളാണ്.

മുന്നറിയിപ്പുകൾ ഒന്നുമില്ലാതെ ജില്ലയ്ക്ക് പുറത്തേയ്ക്ക് ആസ്ഥാന മന്ദിരം മാറ്റുന്നതുമൂലം വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് യാത്രാ ബുദ്ധിമുട്ടുകൾ വർധിക്കും. മാത്രമല്ല സർട്ടിഫിക്കറ്റ് വിതരണത്തിന് കാലതാമസം ഉണ്ടാകുമെന്നും എക്സ് സർവീസ് ലീഗ് ഭാരവാഹികൾ ചൂണ്ടിക്കാട്ടി.

കൊല്ലം ജില്ലയിൽ നിന്ന് ആസ്ഥാനം മാറുന്നതോടെ എൻസിസിയിൽ ജോലി ചെയ്യുന്ന ജില്ലയിലെ വിമുക്ത സൈനികർക്ക് ജോലി നഷ്ടമാകും. വരും കാലങ്ങളിൽ വിമുക്ത ഭടന്മാരുടെ പുനരധിവാസത്തെയും ഇത് പ്രതികൂലമായി ബാധിക്കും.

വിമുക്തഭടന്മാരും അവരുടെ കുടുംബാംഗങ്ങളും കഴിഞ്ഞ 60 വർഷമായി ആശ്രയിക്കുന്ന എൻസിസി കാന്‍റീനിന്‍റെ പ്രവർത്തനവും ആസ്ഥാനമാറ്റം ഉണ്ടാകുന്നതോടെ ഇല്ലാതാകും.

ലക്ഷക്കണക്കിന് കേഡറ്റുകളെയും നിരവധി മുൻ കേഡറ്റുകളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും വിദ്യാർഥികളെയും നേരിട്ട് ബാധിക്കുന്ന ഈ മാറ്റത്തിൽ നിന്ന് ബന്ധപ്പെട്ടവർ പിന്തിരിയണമെന്നാണ് എക്സ് സർവീസ് ലീഗ് ആവശ്യപ്പെടുന്നത്.