ബൈപ്പാസിൽ അപകടം: നാലു പേർക്ക് പരിക്ക്
Thursday, July 4, 2024 6:09 AM IST
കൊല്ലം: കെഎസ്ആർടിസി സ്വിഫ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരിക്ക്. ബുധനാഴ്ച പുലർച്ചെ നാലോടെ ബൈപാസിൽ നീരാവിൽ പാലത്തിന് സമീപമായിരുന്നു അപകടം. ഡ്രൈവർക്കും കണ്ടക്ടർക്കും രണ്ട് യാത്രക്കാർക്കുമാണ് പരിക്കേറ്റത്.

തലയ്ക്ക് സാരമായി പരിക്കേറ്റ ഇരിങ്ങാലക്കുട സ്വദേശി ജസ്റ്ററി (23)നെ നഗരത്തിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ജസ്റ്ററിനൊപ്പം ആശുപത്രിയിൽ പ്രവേശിപ്പിച്ച തൃശൂർ സ്വദേശി പ്രാഥമിക ചികിത്സക്ക് ശേഷം തിരികെ പോയി. ഡ്രൈവറേയും കണ്ടക്ടറേയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ് ദേശീയപാത നിർമാണ സാമഗ്രികളുമായി പോയ ലോറിയുടെ പിന്നിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ബസിൽ യാത്രക്കാർ വളരെ കുറവായതിനാൽ വലിയ അപകടം ഒഴിവായി.

ബസിന്‍റെ പിൻഭാഗത്ത് ഇരുന്ന് ഉറങ്ങുകയായിരുന്ന യാത്രക്കാർക്കാണ് പരിക്കേറ്റത്. അഞ്ചാലുംമൂട് പോലീസ് കേസെടുത്തു.