മലയോര മേഖലയില്‍ മാലിന്യ പ്ലാന്‍റുമായി സര്‍ക്കാര്‍ മുന്നോട്ട്
Thursday, July 4, 2024 6:09 AM IST
അഞ്ചല്‍: ജില്ലയുടെ കിഴക്കന്‍ മേഖല കേന്ദ്രീകരിച്ചു വന്‍കിട മാലിന്യ പ്ലാന്‍റ് സ്ഥാപിക്കാനുള്ള നീക്കം വീണ്ടും സജീവമാക്കി സര്‍ക്കാര്‍. ശക്തമായ ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് ഏരൂര്‍ പഞ്ചായത്തിലെ പത്തടി വാര്‍ഡിലെ വൈദ്യഗിരിയിലെ സ്വകാര്യ തോട്ടത്തില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ച മാലിന്യ പ്ലാന്‍റ് വിഷയത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറി എന്നും ഇവിടെ പ്ലാന്‍റ് ആരംഭിക്കില്ല എന്നും എംഎല്‍എ ഉള്‍പ്പടെ ജനപ്രതിനിധികളും ഭരണത്തിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടികളുടെ മുതിര്‍ന്ന നേതാക്കാള്‍ ഉള്‍പ്പടെയുള്ളവര്‍ ഉറപ്പ് നല്‍കിയിരുന്നു.

ഉറപ്പിനെ തുടര്‍ന്ന് പ്രദേശത്ത് ഉയര്‍ന്നു വന്ന വലിയ ജനരോക്ഷം കെട്ടടങ്ങിയെങ്കിലും ജനങ്ങള്‍ക്കുള്ളില്‍ ഇപ്പോഴും ആശങ്ക തുടരുകയാണ്.എന്നാല്‍ തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ ജനങ്ങളുടെ ആശങ്ക ഉയര്‍ത്തുംവിധമാണ് മാലിന്യ പ്ലാന്‍റ് വിഷയം വീണ്ടും സജീവമാക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകുന്നതായ വാര്‍ത്ത പുറത്തു വരുന്നത്. ഇതിന്‍റെ ഭാഗമായി പ്ലാന്‍റ് ആരംഭിക്കുന്നതിനു ഭൂമി വിട്ടുനല്‍കാന്‍ സന്നദ്ധത അറിയിച്ചവരുമായി ഇന്നലെ കൊല്ലം കളക്ടറുടെ ചേംബറില്‍ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരുന്നു.

ചര്‍ച്ച തുടങ്ങി അല്‍പ സമയത്തിനകം ഏരൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്‍റ് ജി. അജിത്, വാര്‍ഡ്‌ അംഗം എം.ബി നസീര്‍ എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ സംഘം ചര്‍ച്ച നടക്കുന്ന ചേംബറില്‍ എത്തുകയും പ്രതിഷേധിക്കുകയും ചെയ്തു.

പോലീസ് ഉള്‍പ്പെടെ എത്തിയെങ്കിലും പ്രതിഷേധത്തില്‍ നിന്ന് ജനപ്രതിനിധികള്‍ പിന്മാറിയില്ല. പ്രതിഷേധം ശക്തമായതോടെ ചര്‍ച്ചക്കായി എത്തിയ ഭൂഉടമകളെ കളക്ടര്‍ ചര്‍ച്ച നടത്താതെ പറഞ്ഞുവിട്ടു.

പിന്നീട് ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തിയ കളക്ടര്‍ നാട്ടുകാരുടെ ആശങ്ക സര്‍ക്കാരിനെ അറിയിക്കും എന്ന് ഉറപ്പ് നല്‍കി. പി.എസ്. സുപാല്‍ എംഎല്‍എയും ഫോണിലൂടെ കളക്ടറെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

അതേസമയം ജനവാസ മേഖലയില്‍ തന്നെ വന്‍കിട മാലിന്യ പ്ലാന്‍റ് സ്ഥാപിക്കാനുള്ള നീക്കത്തിനു പിന്നില്‍ ഭൂമാഫിയകളും ഒരു വിഭാഗം ഉദ്യോഗസ്ഥരുമാണെന്ന് ഗ്രാമപഞ്ചായത്ത്‌ അധികൃതര്‍ ആരോപിക്കുന്നു. എന്തുവന്നാലും പ്രദേശത്ത് പ്ലാന്‍റ് സ്ഥാപിക്കാൻ അനുവദിക്കില്ലെന്നും പ്രസിഡന്‍റ് ഉള്‍പ്പടെയുള്ളവര്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ മാലിന്യ പ്ലാന്‍റ് വിഷയം വീണ്ടും സജീവമായതോടെ തൊട്ടടുത്ത പഞ്ചായത്തായ അലയമണ്‍, ചണ്ണപ്പേട്ട നിവാസികളും ആശങ്കയിലാണ്.

ഏരൂരിനു പിന്നാലെ പഞ്ചായത്തിലെ പരപ്പാടിയിലെ സ്വകാര്യ വ്യക്തികളും മാലിന്യ പ്ലാന്‍റിനായി വസ്തു വിട്ടുനല്‍കാന്‍ തീരുമാനം അറിയിക്കുകയും മറ്റുനടപടികളിലേക്ക് കടക്കുകയും ചെയ്തിരുന്നു.

ഇവിടെയും സര്‍വകക്ഷിയോഗം ഉള്‍പ്പടെ വലിയ പ്രതിഷേധമാണ് അന്ന് ഉയര്‍ന്നത്. ലോക ബാങ്ക് സഹായത്തോടെ അഞ്ച് ജില്ലകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ എത്തിച്ച് സംസ്കരിക്കുന്നതിനുള്ള കോടികളുടെ പ്ലാന്‍റ് മലയോര മേഖലയില്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.