കോഴിക്കോട്: മുതിർന്ന സിപിഐ നേതാവും എഴുത്തുകാരനും സാമൂഹിക-സാംസ്ക്കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന വേങ്ങേരി 'സുസനിയി'ൽ സി.എം. കേശവൻ (84-റിട്ട. സൂപ്രണ്ട്, സോയിൽ കൺസർവേഷൻ വകുപ്പ്) അന്തരിച്ചു.

ഭാര്യ: പഴേടത്ത് സൗമിനി. മക്കൾ: സുകേഷ് (ഇഷ ക്രിയേഷൻസ് നടക്കാവ്), നികേഷ് (കെൽട്രോൺ, കോഴിക്കോട്), സവീന (അധ്യാപിക, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ചേളാരി). മരുമക്കൾ: ഷൈജ (ഇഷ ക്രിയേഷൻസ് നടക്കാവ്), സബിത (കെഎസ്എഫ്ഇ നരിക്കുനി), രാജൻ (സെക്ഷൻ ഓഫീസർ, കാലിക്കട്ട് യൂണിവേഴ്സിറ്റി).

സഹോദരങ്ങൾ: കാർത്ത്യായനി, അംബുജാക്ഷി, രാധ, പരേതരായ സി.എം. വേലായുധൻ, സി.എം. ശങ്കരൻ. സിപിഐ കോഴിക്കോട് സിറ്റി കമ്മിറ്റി അംഗം, ജോയിന്‍റ് കൗൺസിൽ ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം, യുവകലാസാഹിതി ജില്ലാ സെക്രട്ടറി, പ്രസിഡന്‍റ്, സംസ്ഥാന എക്സി. കമ്മിറ്റി അംഗം എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചു.

ഇപ്റ്റ, ഐപ് സോ, കെഎ കേരളീയൻ സ്മാരക സമിതി തുടങ്ങിയ സാംസ്ക്കാരിക പ്രസ്ഥാനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. കവി, ബാലസാഹിത്യകാരൻ, ഗ്രന്ഥകാരൻ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. "അക്കുത്തിക്കുത്ത്' എന്ന ബാലസാഹിത്യകൃതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്ക്കാരം മാവൂർ റോഡ് ശ്മശാനത്തിൽ നടന്നു. തുടർന്ന് അനുശോചന യോഗവും ചേർന്നു.