പേരാമ്പ്ര: നെച്ചാട് പഞ്ചായത്തിലെ നൊച്ചാട് വില്ലേജിൽ നികുതി സ്വീകരിക്കാത്തത് മൂലം ഏറെ കഷ്ടതകൾ അനുഭവിച്ചിരുന്ന 60 കുടുംബങ്ങളുടെ നികുതി സ്വീകരിക്കാൻ വകുപ്പ് മന്ത്രിയുടെ അടിയന്തിര ഇടപെടലിന്‍റെ ഭാഗമായി റവന്യൂ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. 18.88 ഏക്കർ ഭൂമിയുടെ 69 കുടുംബങ്ങളുടെ അവകാശികൾക്കാണ് ഇതിന്‍റെ ഗുണം ലഭിച്ചിട്ടുള്ളത്.

ഏറെ വർഷങ്ങളായി വില്ലേജിൽ നികുതി അടക്കാൻ കഴിയാതിരുന്നത് മൂലം തൊഴിലാളികളും, കർഷകരുമായിട്ടുള്ള കുടുംബങ്ങൾ ദുരിതങ്ങൾ അനുഭവിക്കുകയായിരുന്നു. വിവാഹം, വീട് നിർമാണം തുടങ്ങിയ അത്യാവശ്യങ്ങൾക്ക് ബാങ്ക് വായപ ലഭിക്കുന്നതിനോ, നികുതിശീട്ട് ഹാജരാക്കാനോ കഴിയാതിരുന്നത് ഏറെ പ്രയാസത്തിലാക്കിയിരുന്നു.

സിപിഐ മണ്ഡലം കമ്മിറ്റി അംഗം ശശി അമ്പാളി, കിസാൻ സഭ ഭാരവാഹികൾ എന്നിവർ റവന്യു വകുപ്പ് മന്ത്രിയെ നേരിൽ കണ്ട് കാര്യങ്ങൾ ബോധിപ്പിച്ചതിനെ തുടർന്നാണ് വകുപ്പ് കാര്യങ്ങൾ പരിശോധിച്ച് റിപ്പോർട്ട് തയാറാക്കിയത്.

ഇതിനെ തുടർന്ന് കൊയിലാണ്ടി താലൂക്കിൽ റവന്യൂ വകുപ്പ് നടത്തിയ അദാലത്തിൽ ഒന്പത് പേരുടെ നികുതി സ്വീകരിക്കാൻ ആദ്യം അനുമതി ലഭിച്ചിരുന്നു. തുടർന്നും സംഘടനാ ഭാരവാഹികൾ നിരന്തരം ഇടപെട്ടാണ് 60 കുടുംബങ്ങളുടെ ജീവിത പ്രശ്നങ്ങളുടെ കുരുക്കഴിക്കാൻ കഴിഞ്ഞത്.