പന്നിഫാമിലെ മാലിന്യക്കുഴി തകർന്നു : അവശിഷ്ടങ്ങൾ ജലസ്രോതസ്സുകളിലേക്ക് പരന്നൊഴുകുന്നു
Friday, June 28, 2024 5:30 AM IST
തിരുവമ്പാടി : തിരുവമ്പാടി പഞ്ചായത്തിലെ മേലെ പൊന്നാങ്കയം ആദിവാസി കോളനിക്ക് സമീപം സ്വകാര്യ വ്യക്തികൾ നടത്തുന്ന പന്നിഫാമിലെ മാലിന്യക്കുഴി തകർന്നു.

അവശിഷ്ടങ്ങൾ ജലസ്രോതസ്സുകളിലേക്ക് പരന്നൊഴുകി. ഇരുന്നൂറോളം പന്നികളെ വളർത്തുന്ന ഫാമിലെ കൂറ്റൻ മാലിന്യക്കുഴിയാണ് ഇടിഞ്ഞത്. സമീപത്തെ കൈത്തോടുകളിലേക്കാണ് അവശിഷ്ടങ്ങൾ കുത്തിയൊലിക്കുന്നത്. ഇത് പൊയിലിങ്ങാപ്പുഴ വഴി ചാലിയാറിന്‍റെ കൈവഴിയായ ഇരുവഴിഞ്ഞിപ്പുഴയിലേക്കാണ് ചെന്നു ചേരുന്നത്.

രൂക്ഷമായ ദുർഗന്ധം മൂലം പരിസരവാസികൾ പൊറുതി മുട്ടുകയാണ്. മഴ തുടരുന്നത് പ്രശ്നം സങ്കീർണമാക്കുകയാണ്. നൂറുകണക്കിന് കുടുംബങ്ങൾ ആശ്രയിച്ചുവരുന്ന ജലസ്രോതസ്സുകളിലാണ് ഫാം അവശിഷ്ടങ്ങൾ ഒഴുകുന്നത്. ആദിവാസി കോളനി അന്തേവാസികൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന തോടുകളാണ് മലിനമായിരിക്കുന്നത്. ആരോഗ്യവകുപ്പ് അധികൃതർ സ്ഥലത്തെത്തിയെങ്കിലും മാലിന്യക്കുഴി അടയ്ക്കാൻ കഴിഞ്ഞിട്ടില്ല.

വൻ കുഴിയായതിനാൽ പ്രശ്നം എളുപ്പം പരിഹരിക്കാൻ സാധിക്കാതെ വന്നിരിക്കുകയാണെന്നും അടിയന്തരമായി പരിഹാരം കണ്ടെത്താൻ ഫാം ഉടമകൾക്ക് നിർദേശം നൽകിയതായും പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ എം. സുനീർ അറിയിച്ചു. ഉടമയ്ക്ക് തിരവന്പാടി പഞ്ചായത്ത് എൻഫോഴ്സ് മെന്‍റ് ടീം 50000 രൂപ ുപിഴ ചുമത്തി.