ജല്‍ ജീവന്‍: കുത്തിപ്പൊളിച്ചിട്ട റോഡുകള്‍ നന്നാക്കാന്‍ നടപടി
Saturday, June 29, 2024 5:26 AM IST
കോഴിക്കോട്: മഴക്കാലത്ത് റോഡുകള്‍ കുണ്ടും കുഴിയും നിറഞ്ഞ് സഞ്ചാരയോഗ്യമല്ലെന്ന് പരക്കെ ആക്ഷേപം. പലയിടത്തും കുഴിയില്‍ വെള്ളം നിറഞ്ഞ് തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയാണ്. പലയിടത്തു നിന്നും പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ പ്രധാന റോഡുകളുടെ നവീകരണത്തിന് സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചു. കോഴിക്കോട് നഗരസഭാ പരിധിയിലെ പുതിയങ്ങാടി- മാളിക്കടവ് - കൃഷ്ണൻ നായർ റോഡിന്‍റെ അടിയന്തര അറ്റകുറ്റപ്പണിക്ക് 25 ലക്ഷം അനുവദിച്ച് സർക്കാർ ഭരണാനുമതിയായി.

കെആർഎഫ്ബി എക്സിക്യൂട്ടീവ് എൻജിനിയർ സമർപ്പിച്ച പദ്ധതിയുടെ അടിസ്ഥാനത്തിലാണ് തുകയ്ക്ക് ഭരണാനുമതി ആയത്. കക്കോടി പുതിയങ്ങാടി റോഡിൽ ജൽജീവൻ മിഷൻ പദ്ധതിക്ക് വേണ്ടി പൊളിച്ചിട്ട ഭാഗങ്ങൾ പൂർവസ്ഥിതിയിലാക്കി റോഡ് ഗതാഗത യോഗ്യമാക്കുന്നതിന് 53.11 ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയതായി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്‍റെ ഓഫീസ് അറിയിച്ചു.

റോഡ് തകർന്നു: വാഴനട്ട് പ്രതിഷേധിച്ചു

നാദാപുരം: തൂണേരി ടൗണിൽ റോഡ് തകർന്നു. നാട്ടുകാർ വാഴ നട്ട് പ്രതിഷേധിച്ചു. ജല ജീവൻ പദ്ധതിയുടെ ഭാഗമായി കുടി വെള്ള പൈപ്പിടുന്നതിനായി സംസ്ഥാന പാതയിൽ തൂണേരി ടൗണിൽ റോഡ് കുറുകെ വെട്ടിപ്പൊളിച്ച് പൈപ്പുകൾ സ്ഥാപിക്കുകയും റോഡ് കീറിയ ഭാഗങ്ങളിൽ കോൺക്രീറ്റ് ചെയ്തിരുന്നെങ്കിലും വാഹനങ്ങൾ കടന്ന് പോകുന്നതിനാൽ കോൺക്രീറ്റ് താഴ്ന്ന് കുഴി രൂപപ്പെട്ടു.

റോഡിൽ കുഴി രൂപപ്പെട്ട് അപകടങ്ങൾ പതിവായതോടെ കുഴി അsക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് നാട്ടുകാർ റോഡിൽ വാഴ നട്ടത്.

ഓടയുടെ സ്ലാബ് തകർന്ന് അപകടം: വാഴനട്ട് പ്രതിഷേധിച്ചു

കോഴിക്കോട്: നടക്കാവ് വാർഡിലെ വായനാട് റോഡിൽ ഇംഗ്ലീഷ് പള്ളിക്ക് സമീപം ഓടയുടെ സ്ലാബ് തകർന്ന് അപകടം നടന്ന സ്ഥലത്ത് ബിജെപി. പ്രവർത്തകർ ടയർ വച്ച് വാഴ നട്ട് പ്രതിഷേധിച്ചു. നടക്കാവ് മണ്ഡലം പ്രസിഡന്‍റ് കെ. ഷൈബു, മണ്ഡലം സെക്രട്ടറി മധു കാട്ടുവയൽ, കർഷക മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി എ.പി.പുരുഷോത്തമൻ, ബൂത്ത് ജനറൽ സെക്രട്ടറി വി ശരവണൻ എന്നിവർ നേതൃത്വം നൽകി.