കുടുംബ ശ്മശാനത്തിലേക്കുള്ള വഴി തടസപ്പെടുത്തിയതായി പരാതി
Tuesday, July 2, 2024 7:41 AM IST
കരുവാരകുണ്ട്: പതിറ്റാണ്ടുകളായി ഉപയോഗിക്കുന്ന ശ്മശാനത്തിലേക്കുള്ള വഴി സ്വകാര്യ വ്യക്തി തടസപ്പെടുത്തിയതായി കുടുംബാംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇരിങ്ങാട്ടിരി മൂച്ചിക്കല്‍ മണലടിക്കളത്തില്‍ കുടുംബത്തിന്‍റെ ശ്മശാനത്തിലേക്കുള്ള വഴിയാണ് കെട്ടിട നിര്‍മാണത്തിന്‍റെ പേരില്‍ മുടങ്ങിയത്. മറ്റൊരിടത്ത് വഴി നല്‍കാമെന്ന വ്യവസ്ഥയിലാണ് ശ്മശാനത്തിലേക്ക് ആറടി വീതിയുള്ള വഴി കെട്ടിട നിര്‍മാണത്തിന് കുടുംബം നല്‍കിയത്. നിര്‍മാണത്തിന്‍റെ മറവില്‍ കുന്നിടിച്ചതോടെ നാലു സെന്‍റ് ശ്മശാന ഭൂമി 20 അടിയോളം ഉയരത്തിലായി.

മണ്ണിടിഞ്ഞ ഭാഗത്ത് കോണ്‍ക്രീറ്റ് ഭിത്തി നിര്‍മിക്കാം, മറ്റൊരിടത്ത് വഴി നല്‍കാം എന്നീ വാഗ്ദാനങ്ങള്‍ ഇദ്ദേഹം ലംഘിച്ചതായും കുടുംബം പറഞ്ഞു. മഴ ശക്തമായാല്‍ കൂടുതല്‍ മണ്ണിടിഞ്ഞ് ശ്മശാനം തന്നെ ഇല്ലാതാകുമെന്ന അവസ്ഥയാണിപ്പോഴുള്ളത്. ശ്മശാനത്തിലേക്ക് മൃതദേഹം കൊണ്ടുപോകാനും നിലവിലുള്ള അവസ്ഥയില്‍ സാധിക്കില്ല. സ്വകാര്യവ്യക്തിക്കെതിരേ മന്ത്രിക്കും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കുമെന്ന് മണലടിക്കളത്തില്‍ ലോകേഷന്‍ നായര്‍, വിദ്യാധരന്‍, രാജീവ്, സജീവ് എന്നിവര്‍ അറിയിച്ചു.