കനത്ത മഴയെത്തുടര്‍ന്ന് മാമാങ്കര കമ്പളക്കല്ല് മുക്കിലെ റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടു
Monday, July 1, 2024 5:47 AM IST
എടക്കര: കനത്ത മഴയെത്തുടര്‍ന്ന് വഴിക്കടവ് ഗ്രാമപഞ്ചായത്തിലെ മാമാങ്കര കമ്പളക്കല്ല് മുക്കിലെ റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടു. ഇന്നലെ രാവിലെയാണ് റോഡില്‍ മൂന്നടിയോളം താഴ്ചയില്‍ കുഴി രൂപപ്പെട്ടത്. ഇതോടെ ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. പഞ്ചായത്തിലെ ആറ്, 20 വാര്‍ഡുകള്‍ അതിരിടുന്ന റോഡിലാണ് ഗര്‍ത്തം രൂപപ്പെട്ടത്.

ഒരു കിലോമീറ്ററിലധികം ദൈര്‍ഘ്യമുള്ള റോഡ് നിരവധി കുടുംബങ്ങളുടെ ആശ്രയമാണ്. ചെറുവാഹനങ്ങള്‍ക്ക് പുറമെ പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബസുകള്‍, ഗ്യാസ് ഏജന്‍സികളുടെ വാഹനങ്ങള്‍ എന്നിവയും കടന്നുപോകുന്ന റോഡാണിത്.

വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടാക്കിയ റോഡിലെ കള്‍വര്‍ട്ടും അശാസ്ത്രീയ നിര്‍മാണം മൂലം അപകട ഭീഷണി ഉയര്‍ത്തുന്നതാണ്. റോഡിന്‍റെ ശോച്യാവസ്ഥ പരിഹരിക്കുന്നതില്‍ പഞ്ചായത്ത് അധികൃതര്‍ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

രണ്ടര വര്‍ഷം മുമ്പ് കള്‍വര്‍ട്ടിലെ തകര്‍ന്ന സ്ലാബ് മാറ്റിയിടാന്‍ പല തവണ ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. ഒടുവില്‍ നാട്ടുകാര്‍ തന്നെ താല്‍ക്കാലിക പരിഹാരം കാണുകയായിരുന്നു. നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡില്‍ തകര്‍ച്ച നേരിട്ട ഭാഗത്ത് വാഴ വെച്ച് അപായ സൂചകം നാട്ടിയിരിക്കുകയാണ് നാട്ടുകാര്‍.