കാട്ടാക്കട- മേച്ചിറ- മൂങ്ങോട് റോഡ് ശോച‍്യാവസ്ഥയിൽ
Friday, July 5, 2024 6:34 AM IST
കാട്ടാക്കട : കാട്ടാക്കട- മേച്ചിറ- മൂങ്ങോട് റോഡ് തകർച്ചയുടെ വക്കിൽ. കുണ്ടും കുഴിയുമായി കിടക്കുന്ന റോഡിൽ യാത്ര ചെയ്യണമെങ്കിൽ സർക്കസ് അഭ്യാസിയാകണമെന്ന അവസ്ഥ.
മഴ കൂടിയായതോടെ റോഡിലെ കുഴികളിൽ വെള്ളം നിറഞ്ഞ് അപകടാവസ്ഥയിലായി. കാട്ടാക്കടയിൽ നിന്നും തലസ്ഥാനത്തേക്കുള്ള സമാന്തരറോഡും മേച്ചിറ, മൂങ്ങോട് മണലി ഭാഗത്തേക്കുള്ള ഏക റോഡുകൂടിയാണിത്.

ശാസ്താംപാറ ടൂറിസം കേന്ദ്രത്തിലേക്കുള്ള റോഡു ഇതുതന്നെയാണ്. റോഡ് തകർന്നു കിടക്കാൻ തുടങ്ങിയിട്ട് മൂന്ന് വർഷമായി. ടാറിളകൾ ഇളകി കിടന്നപ്പോൾ തന്നെ നാട്ടുകാർ വിവരം പൊതുമരാമത്ത് വകുപ്പിനെ അറിയിച്ചുവെങ്കിലും ആരും തിരിഞ്ഞു നോക്കാതെയായതോടെ റോഡ് പൂർണമായും തകർന്നു.

ഇവിടങ്ങളിൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് സ്ഥിരം കാഴ്ചയായിക്കുകയാണ്. ഓട്ടോ ടാക്സി സർവീസ് നടത്തുന്നില്ലെന്നും നാട്ടുകാർ പരാതി പറയുന്നു. കാട്ടാക്കട ഡിപ്പോയിൽ നിന്നും തിരുവനന്തപുരത്തേക്ക് ബസ് സർവീസ് ഉണ്ടായിരുന്നു. എന്നാൽ റോഡ് തകർന്നതോടെ അതും നിലച്ചതായാണ് നാട്ടുകാർ പരാതി പറയുന്നത്. എത്രയും വേഗം റോഡിന്‍റെ ശോച‍്യാവസ്ഥ പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ‍്യം.