മത്സ്യ വ്യാപാരിയെ കബളിപ്പിച്ച് മത്സ്യങ്ങൾ കവർന്നതായി പരാതി
Friday, July 5, 2024 6:34 AM IST
പേരൂർക്കട: മത്സ്യ വ്യാപാരിയെ കബളിപ്പിച്ച് 2000 രൂപ വില വരുന്ന മത്സ്യങ്ങളുമായി സ്ത്രീ കടന്നുകളഞ്ഞതായി പരാതി. വട്ടിയൂർക്കാവ് കാഞ്ഞിരംപാറ വികെപി നഗർ കോളനി സ്വദേശി സനൽ കുമാറാണ് പരാതിക്കാരൻ.

ഇന്നലെ വൈകുന്നേരമാണ് സംഭവം. വികെപി നഗറിൽ മത്സ്യ വില്പന നടത്തുന്നതിനിടെ സ്കൂട്ടറിൽ എത്തിയ സ്ത്രീ 2000 രൂപയുടെ വിവിധതരം മത്സ്യങ്ങൾ വാങ്ങി.

തുക ഗൂഗിൾ പേ ചെയ്യാമെന്ന് അറിയിക്കുകയും ചെയ്തു. സനൽകുമാർ ഫോൺ എടുക്കുന്നതിനിടെ മത്സ്യങ്ങളും വാങ്ങി സ്ത്രീ സ്കൂട്ടറിൽ കടന്നു കളയുകയായിരുന്നു എന്നാണ് സനൽ പറയുന്നത്.

കാഞ്ഞിരംപാറ ഭാഗത്തുനിന്ന് വട്ടിയൂർക്കാവ് ഭാഗത്തേക്കാണ് സ്കൂട്ടറിൽ സ്ത്രീ പോയതെന്നാണ് വ്യാപാരി പറയുന്നത്.

അതേസമയം വട്ടിയൂർക്കാവ് ഭാഗത്ത് ദിവസങ്ങൾക്കു മുമ്പ് മറ്റു ചില കച്ചവടക്കാരെയും ഒരു സ്ത്രീ ഇതുപോലെ കബളിപ്പിച്ചിരുന്നതായി വ്യാപാരികൾ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ വട്ടിയൂർക്കാവ് പോലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.