കാരോട് വില്ലേജ് ഓഫീസ് മാറ്റി സ്ഥാപിക്കുന്നതിനെതിരേ പ്രതിഷേധം
Thursday, July 4, 2024 6:31 AM IST
പാറശാല: കാരോട് വില്ലേജ് ഓഫീസ് മാറ്റിസ്ഥാപിക്കാനുള്ള തീരുമാനത്തിനെതിരേ പ്രതിഷേധം. അമ്പിലിക്കോണത്ത് സ്ഥിതിചെയ്യുന്ന കാലപ്പഴക്കം വന്ന കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വില്ലേജ് ഓഫീസിനെ സ്മാര്‍ട്ട് വില്ലേജ് ഓഫീസാക്കി മാറ്റുന്നതിന്‍റെ ഭാഗമായാണ് മാറ്റിസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്.

അതിര്‍ത്തി പ്രദേശമായ ഊരമ്പിൽ സ്വകാര്യ വ്യക്തി സൗജന്യമായി നല്‍കുന്ന ഭൂമിയിലേക്കു മാറ്റാനാണ് തീരുമാനം. വാഹനസൗകര്യമുള്ള ചെങ്കവിള കേന്ദ്രീകരിച്ച് മൂന്നു സ്ഥലങ്ങളില്‍ പഞ്ചായത്ത് ഭൂമി നിലവിലുണ്ടെന്നും ഇവിടേക്ക് വില്ലേജ് ഓഫീസ് മാറ്റിസ്ഥാപിക്കാന്‍ തയാറാകണമെന്നും ആവശ്യമുയര്‍ന്നെങ്കിലും അധികൃതര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് ആക്ഷേപമുണ്ട്.

വെള്ളിയാഴ്ച നടന്ന പഞ്ചായത്ത് കമ്മിറ്റിയില്‍ വില്ലേജ് ഓഫീസ് തമിഴ്‌നാട് അതിര്‍ത്തിയിലേക്കു മാറ്റിസ്ഥാപിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ബിജെപി പഞ്ചായത്ത് അംഗം കാന്തള്ളൂര്‍ സജി അടിയന്തരപ്രമേയം അവതരിപ്പിക്കാന്‍ ശ്രമിച്ചു. അവതരണാനുമതി നല്‍കാത്തതിനെ തുടര്‍ന്ന് അംഗങ്ങളായ കാന്തള്ളൂര്‍ സജി, ആഗ്‌നസ്, കാക്കവിള വിജയന്‍, ബിന്ദു റോബിന്‍സണ്‍ എന്നിവര്‍ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു.