കൈക്കൂലി വാങ്ങുന്നതിനിടെ സീനിയര്‍ ക്ലാര്‍ക്ക് വിജിലന്‍സിന്‍റെ പിടിയിൽ
Saturday, May 25, 2024 6:55 AM IST
തിരുവല്ലം: കൈക്കൂലി വാങ്ങുന്നതിനിടെ സീനിയര്‍ ക്ലാര്‍ക്കിനെ വിജിലന്‍സ് പിടികൂടി. തിരുവനന്തപുരം നഗരസഭയുടെ തിരുവല്ലം സോണല്‍ ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്ക് അനില്‍കുമാറിനെയാണ് വിജിലന്‍സ് പിടികൂടിയത്. കെട്ടിടം ക്രമവത്കരിച്ച് നല്‍കുന്ന നടപടികള്‍ക്കായി 1,000 രൂപയാണ് ഇയാള്‍ കൈക്കൂലിയായി വാങ്ങിയത്.

തിരുവല്ലം സോണല്‍ ഓഫീസ് പരിധിയില്‍ ഉള്‍പ്പെടുന്ന പുഞ്ചക്കരിയില്‍ നിര്‍മിച്ച കെട്ടിടം ക്രമവത്കരിച്ച് കെട്ടിട നമ്പര്‍ ലഭിക്കുന്നതിന് പരാതിക്കാരൻ തിരുവനന്തപുരം നഗരസഭ സെക്രട്ടറിക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നു. സെക്രട്ടറി തുടര്‍ നടപടികള്‍ക്കായി ഫയൽ‍ തിരുവല്ലം സോണല്‍ ഓഫീസില്‍ അയച്ചു.

ഫയലില്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ കാലതാമസം വന്നതിനെ തുടര്‍ന്നു തിരുവല്ലം സോണല്‍ ഓഫീസില്‍ എത്തിയ അപേക്ഷകനോട് സീനിയര്‍ ക്ലാര്‍ക്കായ അനില്‍കുമാര്‍ നടപടികള്‍ വേഗത്തിലാക്കാന്‍ 1000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.


പരാതിക്കാരന്‍ ഈ വിവരം വിജിലന്‍സ് തെക്കന്‍ മേഖല പോലീസ് സൂപ്രണ്ട് വി. അജയകുമാറിനെ അറിയിക്കുകയും അദ്ദേഹത്തിന്‍റെ നിര്‍ദേശ പ്രകാരം വിജിലന്‍സ് തിരുവനന്തപുരം യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വിനോദ് കുമാറിന്‍റെ നേതൃത്വത്തിലുളള വിജിലന്‍ സംഘം കെണിയൊരുക്കുകയുമായിരുന്നു.

ഇന്നലെ വൈകുന്നേരം നാലരയോടെ തിരുവല്ലം സോണല്‍ ഓഫീസിലെത്തിയ വിജിലൻസ് സംഘം അനിൽ കുമാറിനെ പിടികൂടുകയായിരുന്നു.

വിജിലന്‍സ് സംഘത്തില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍മാരായ സനല്‍കുമാര്‍, സോമശേഖരന്‍നായര്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ ബി.എം. അനില്‍കുമാര്‍, കെ.വി. രാജേഷ്‌കുമാര്‍, പോലീസ് ഉദ്യോഗസ്ഥരായ ഹാഷിം, അജയകുമാര്‍, അനീഷ്, കണ്ണന്‍, ആനന്ദ്, ജാസിം എന്നിവരുണ്ടായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി.