മെഡിക്കൽ കോളജ്: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ വാളുമായി മെഡിക്കൽ കോളജ് പോലീസ് പിടികൂടി. ഇടവക്കോട് മാവർത്തലക്കോണം സജി ഭവനിൽ ജിത്ത് (28) ആണ് പിടിയിലായത്. വെള്ളിയാഴ്ച വൈകുന്നേരം മെഡിക്കൽ കോളജിൽ മെട്രോ ലാബിനു സമീപം ഒരു ഓട്ടോറിക്ഷയിൽ വന്നിറങ്ങുകയായിരുന്നു ജിത്തുവും പ്രായപൂർത്തിയാകാത്ത ഒരു ആൺകുട്ടിയും.

ജിത്തിന്‍റെ കൈവശം വാളും ഒരു കത്തിയും കണ്ടെത്തിയതിനെ തുടർന്ന് സമീപത്തുണ്ടായിരുന്നവർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഉള്ളൂർ ഭാഗത്തേക്ക് ഓട്ടോയിൽ വന്നിറങ്ങിയ പ്രതിയുടെ ലക്ഷ്യം ആരെയെങ്കിലും ആക്രമിക്കുകയാണോ എന്ന് വ്യക്തമായിട്ടില്ല.

മെഡിക്കൽ കോളജ് സിഐ ബി .എം ഷാഫിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.