തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനത്തിന്‍റെ ഭാഗമായി പ്രശസ്ത കലാ വിദഗ്ധനും ചിത്രകാരനുമായ ജോര്‍ജ് ഫെര്‍ണാസ് നേതൃത്വം നല്‍കുന്ന പ്രദര്‍ശനത്തിനു തുടക്കമായി. പച്ചോല കൊണ്ട് തീര്‍ത്ത തുമ്പി, പുല്‍ച്ചാടി, ആട്, പാമ്പ്, തൊപ്പി. തുണികൊണ്ടുള്ള പഴ്സുകള്‍, തടികൊണ്ടുള്ള ചീപ്പ്, കളിപ്പാട്ടങ്ങള്‍, ഓലകൊണ്ടുള്ള സ്ട്രോ, തടി വിശറി,

വീട്ടില്‍ ഉണ്ടാക്കുന്ന കണ്‍മഷി അങ്ങനെ പ്രകൃതി സൗഹൃദക്കാഴ്ചയുടെ ഒരു വിസ്മയ ലോകംതന്നെയാണ് മ്യൂസിയം ഓഡിറ്റോറിയത്തില്‍ ഫ്ളോറ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് ഒരുക്കിയിരിക്കുന്നത്.

’നോ വെയര്‍ ലൈക്ക് എര്‍ത്ത്, ഹെല്‍പ്പ് മദര്‍ എര്‍ത്ത് ത്രൈവ്’ എന്ന് പേരു നല്‍കിയിരിക്കുന്ന പ്രദര്‍ശനം അക്ഷരാര്‍ഥത്തില്‍ പ്ലാസ്റ്റിക്കിലും രാസമാലിന്യങ്ങളിലും ആണ്ടുപോകുന്ന ഭൂമിയെ രക്ഷിക്കുവാനുള്ള ഒരു ചുവടു വയ്പ്പാണ്. പ്രകൃതിക്കു ഏറെ വിനാശകരമായ പ്ലാസ്റ്റിക് കൊണ്ടുള്ള നിത്യോപയോഗ വസ്തുക്കള്‍ക്കു പകരം മുള, തുണി, മരം തുടങ്ങിയവകൊണ്ട് തീര്‍ത്ത വസ്തുക്കളുടെ ശേഖരമാണ് വീണ മരുത്തൂര്‍ എന്ന പ്രകൃതി സ്നേഹി കാഴ്ച്ചവയ്ക്കുന്നത്.

സന്ധ്യാ ലക്ഷ്മി, ജോണ്‍ ബേബി, സാബു ജോൺ , സന്തോഷ്, അനൂപ് തുടങ്ങിയവരുടെ പ്രദർശനവും ശ്രദ്ധേയമാണ്. പ്രദര്‍ശനത്തിന്‍റെ ഭാഗമായി ഇന്നലെ വിദ്യാര്‍ഥികള്‍ക്കുള്ള പെയിന്‍റിംഗ് മത്സരം നടന്നു. ഇന്ന് വൈകുന്നേരം 4.30ന് സമാപിക്കും.