മൂലമറ്റത്തെ ബസ് സ്റ്റേഷൻ ഹരിതസ്റ്റേഷനാക്കും
Thursday, October 3, 2024 1:37 AM IST
മൂലമറ്റം: അറക്കുളം പഞ്ചായത്ത് മാലിന്യ മുക്തമാക്കുന്നതിനുള്ള ജനകീയ കാന്പയിന്‍റെ ഭാഗമായി മൂലമറ്റം കെഎസ്ആർടിസി ബസ് സ്റ്റേഷനെ ഹരിത ബസ് സ്റ്റേഷനാക്കും. ഇതിന് തുടക്കമിട്ട് പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ ഇന്ന് ജനപങ്കാളിത്തത്തോടെ മെഗാ ശുചീകരണ പരിപാടി നടത്തും.

വിവിധ രാഷ‌്ട്രീയപ്പാർട്ടികൾ, സന്നദ്ധസംഘടനകൾ, കുടുംബശ്രീ, തൊഴിലുറപ്പ്, ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ തുടങ്ങിവയുമായി ചേർന്നാണ് ഹരിത ബസ് സ്റ്റേഷൻ യാഥാർഥ്യമാക്കുന്നത്.

ഇതിന്‍റെ ഭാഗമായി ബസ് സ്റ്റേഷനിൽ പാഴ് വസ്തുക്കൾ തരംതിരിച്ച് ശേഖരിക്കുന്നതിനുള്ള ബിന്നുകൾ പഞ്ചായത്ത് നൽകും. ടോയ്‌ലറ്റ് കോംപ്ലക്സ് നിർമിക്കാൻ മൂന്നു ലക്ഷം രൂപയുടെ പദ്ധതിയും വൈകാതെ നടപ്പാക്കും.

ജൈവ മാലിന്യങ്ങൾ കുറവാണെങ്കിലും സുരക്ഷിതമായി സംസ്കരിക്കുന്നതിനുള്ള സംവിധാനവും പഞ്ചായത്ത് ഒരുക്കും. ഡിപ്പോയിൽ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന് ഡിപ്പോ ഇൻ-ചാർജിനെ നോഡൽ ഓഫീസറായി നിയോഗിച്ചിട്ടുണ്ട്.

വിവിധ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ജില്ലാതല പരിശോധനാ സമിതിയുടെ വിലയിരുത്തലുണ്ടാകും. അതിനു ശേഷമാകും ബസ് സ്റ്റേഷന് ഹരിത സർട്ടിഫിക്കറ്റ് നൽകുക. ഇതിനൊപ്പം മാലിന്യമുക്ത പ്രവർത്തനങ്ങളുടെ ഭാഗമായി സ്വകാര്യ ബസ് സ്റ്റാൻഡും ശുചീകരിക്കും.