വൃക്കരോഗികള്‍ ചോദിക്കുന്നു, പിന്നെ എന്തിന് ഉദ്ഘാടനം നടത്തി?
Friday, September 20, 2024 11:56 PM IST
നെടുങ്കണ്ടം: നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ ഏറെ കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ ഡയാലിസിസ് യൂണിറ്റ് ഇതുവരെ പ്രവര്‍ത്തനം ആരംഭിച്ചില്ല. വൃക്കരോഗികള്‍ക്ക് ഏറെ ഉപകാരപ്പെടുന്ന ഈ യൂണിറ്റ് അധികൃതരുടെ അനാസ്ഥ മൂലമാണ് തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്തത്. ഫെബ്രുവരിയിലായിരുന്നു യൂണിറ്റിന്‍റെ ഉദ്ഘാടനം. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്താണ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയത്. ഇതിനായി താലൂക്ക് ആശുപത്രിക്ക് സമീപം കെട്ടിടവും വിട്ടു നല്‍കി. വേണ്ട മെഷീനുകളും കട്ടിലുകളുമെല്ലാം എത്തിയെങ്കിലും യൂണിറ്റ് പ്രവര്‍ത്തിക്കാനാവശ്യമായ ജനറേറ്റര്‍ ഇതുവരെയും എത്തിയിട്ടില്ല.

രോഗിക്ക് ഡയാലിസിസ് ചെയ്യുന്ന സമയത്ത് വൈദ്യുതി തടസപ്പെടാന്‍ പാടില്ലാത്തതിനാല്‍ ജനറേറ്ററും യുപിഎസുമില്ലാതെ ഇത് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ല. ജനറേറ്റര്‍ സ്ഥാപിക്കാന്‍ ബ്ലോക്ക് പഞ്ചായത്ത് ഏഴു ലക്ഷം രൂപ അനുവദിച്ചതായി പറയപ്പെടുന്നു. എന്നാല്‍, യുപിഎസിനുള്ള തുകയും യൂണിറ്റിലേക്കു നിയമിക്കുന്ന ഡോക്ടറുടെ വേതനവും സംബന്ധിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല. ഒരു ഡയാലിസിസ് ടെക്‌നീഷനെ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് നിയമിക്കും. മറ്റൊരു ടെക്‌നീഷനെയും രണ്ട് നഴ്‌സുമാരെയും നിയമിക്കേണ്ടത് ആരോഗ്യവകുപ്പാണ്. ഇതിനുള്ള നടപടികളും മന്ദഗതിയിലാണ്. സ്ഥിരമായി ഡയാലിസിസ് ചെയ്യുന്ന നിരവധി രോഗികളാണ് നെടുങ്കണ്ടം മേഖലയിലുള്ളത്. ഇതിനായി ഇവര്‍ സ്വകാര്യ ഡയാലിസിസ് യൂണിറ്റുകളെയോ ഇടുക്കി മെഡിക്കല്‍ കോളജിനെയോ ആണ് ആശ്രയിക്കുന്നത്.

ഇതുമൂലം കനത്ത സാമ്പത്തിക ബാധ്യതയാണ് രോഗികള്‍ക്ക് ഉണ്ടാകുന്നത്. നെടുങ്കണ്ടത്ത് യൂണിറ്റ് പ്രവര്‍ത്തിപ്പിച്ചാല്‍ നൂറുകണക്കിന് രോഗികള്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും.