എൻസിസി ദേശീയ ട്രെക്കിംഗ് ക്യാന്പ് സമാപിച്ചു
Friday, September 20, 2024 11:56 PM IST
കുളമാവ്: എട്ടുദിവസമായി കുളമാവ് ജവഹർ നവോദയ വിദ്യാലയത്തിൽ നടന്നു വന്ന എൻസിസി ദേശീയ ട്രെക്കിംഗ് ക്യാന്പ് സമാപിച്ചു. വനിതകളുടെ ശാക്തീകരണത്തിന് ആവശ്യമായ പരിശീലനം നൽകുന്നതിൽ മികച്ച അവസരമാണ് എൻസിസി നൽകുന്നതെന്നും വിദ്യാർഥിനികളുടെ വ്യക്തിത്വവികസനത്തിനായി വിവിധ കർമപരിപാടികൾ ഒരുക്കുന്നതിന് സംഘടന പ്രതിജ്ഞാബദ്ധമാണെന്നും എൻസിസി കേരള-ലക്ഷദ്വീപ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ബ്രിഗേഡിയർ എ.രാഗേഷ് പറഞ്ഞു.

ട്രെക്കിംഗ് കാന്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുളമാവിലും പരിസരപ്രദേശങ്ങളിലുമുള്ള നാലു റൂട്ടുകളാണ് ട്രെക്കിംഗ് പരിശീലനത്തിനായി തെരഞ്ഞെടുത്തത്. കാന്പിൽ കേരളം, തമിഴ്നാട്, പോണ്ടിച്ചേരി, കർണാടക,ഗോവ, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള 504 വനിതാ കേഡറ്റുകളും വിവിധ ഡയക്ടറേറ്റിൽ നിന്നുള്ള സൈനിക ഉദ്യോഗസ്ഥരും അസോസിയേറ്റ് എൻസിസി ഓഫീസേഴ്സും പങ്കെടുത്തു.